സ്വാമി ഒരിക്കല്‍ തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍, ആ മുറിയില്‍ത്തന്നെ ഉണ്ടായിരുന്ന ഒരു രാജാവും ഒരു നമ്പൂതിരിയും സ്വാമിയുടെ സംഭാഷണം കേട്ട് അദ്ദേഹത്തോട് വളരെ ബഹുമാനം ഉള്ളവരായിത്തീരുകയും ഒടുവില്‍ രാജാവ് ‘നിങ്ങളുടെ പേരെന്താണ്?” എന്നുചോദിക്കുകയും ചെയ്തു.
സ്വാമി: ‘നാരായണന്’
രാജാ: ‘ജാതിയില്‍ ആരാണ്?’
സ്വാമി: ‘കണ്ടാല്‍ അറഞ്ഞുകൂടെ?’
രാജാ: ‘അറിഞ്ഞുകൂടാ.’
സ്വാമി: ‘കണ്ടാല്‍ അറിഞ്ഞുകൂടെങ്കില്‍ പിന്നെ കേട്ടാല്‍ അറിയുന്നതെങ്ങനെ?”
സമ്പാദനം : പ്രൊഫ. എം.കെ.സാനു
പ്രതികരിക്കാൻ ഇവിടെ എഴുതുക: