പാരീസ് : ഫോര്‍മുലവണ്‍ മുന്‍ ലോകചാമ്പ്യന് മൈക്കല്‍ ഷുമാക്കറിന്ങറെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഫ്രാന്‍സിലെ മെരിബെലില് വെച്ച് സ്കീയിംഗിനിടെ നടന്ന അപകടത്തില്‍ ഷുമാക്കറിന്റെ തലയ്ക്കാണ് ഗുതരമായ പരിക്കേറ്റത്. ഷൂമാക്കറിനെ അടിയന്തരശസ്ത്രക്രിയക്ക് വിധേയക്കനാക്കി.
സ്കീയിംഗിനിടെ ഷുമാക്കറിന്റെ തല ഒരു പാറയിലിടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമാണെന്ന് ചില ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടമുണ്ടായ ഉടനെ ഷൂമാക്കറിനെ മൊഷിയേഴ്സിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെലികോപ്റ്റര്‍ മാര്‍ഗേനയാണ് ഷൂമാക്കറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഐസ് സ്കെയ്റ്റിംഗിനിടെ ഷൂമാക്കര്‍ തെന്നി വീണ് തല പാറയില്‍ ഇടിക്കുകയായിരുന്നെന്ന് മെറിബല്‍ റിസോര്‍ട്ട്സ് ഡയറക്ടര്‍ പറഞ്ഞു. അദ്ദേഹം ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു.
ഫോര്‍മുലവണ്‍ ചരിത്രത്തില്‍ മറ്റേതൊരു ഡ്രൈവറെക്കാളും വിജയങ്ങള്‍ സ്വന്തമായുള്ള ഷൂമാക്കര്‍ ഏഴുവട്ടമാണ് ലോകകിരീടം കൈപ്പിടിയിലാക്കിയത്. 2006ല്‍ ഫെറാറിയുടെ ഔദ്യോഗിക ഡ്രൈവര്‍ സ്ഥാനത്ത് നിന്നും വിരമിച്ച ഷൂമാക്കര്‍ 2010ല്‍ മെര്‍സിഡസ് ബെന്‍സിനൊപ്പം കൈകോര്‍ത്തു. 2012 ല്‍ നടന്ന ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയോടു കൂടിയാണ് ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ നിന്ന് 44 കാരനായ ഷുമാക്കര്‍ വിരമിച്ചത്. 91 വിജയങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
155 തവണ മെഡല്‍ പൊസിഷനിലെത്തി. 68 തവണ പോള്‍ പൊസിഷന്‍ സ്വന്തമാക്കി. 77 തവണ ഫാസ്റ്റസ്റ്റ് ലാപ്പ് ടൈം കുറിച്ചു. വിരമിക്കുമ്പോള്‍ റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: