തിരുവനന്തപുരം: നിയമസഭയുടെ ശതോത്തര രജതജൂബിലി ആഘോഷ സമാപനത്തില്‍ ജനപ്രതിനിധികളെയും പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും ആദരിച്ചു. കാല്‍നൂറ്റാണ്ടിലേറെയായി നിയമസഭയെ പ്രതിനിധീകരിച്ച സാമാജികരെയും ദീര്‍ഘകാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെയുമാണ് ആദരിച്ചത്. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന് ആദരം ഏറ്റുവാങ്ങി. പ്രതിരോധമന്ത്രി എ.കെ.ആന്റണി പൊന്നാടചാര്‍ത്തി ഫലകം കൈമാറി.
നിയമസഭയില്‍ 49 വര്‍ഷം പൂര്‍ത്തിയാക്കിയ ധനമന്ത്രി കെ.എം.മാണി, 42 വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, 33 വര്‍ഷം പൂര്‍ത്തിയാക്കിയ സിഎഫ് തോമസ്, 32 വര്‍ഷം പിന്നിട്ട പി.ജെ.ജോസഫ്, 31 വര്‍ഷം പിന്നിട്ട മന്ത്രിമാരായ കെ.സി.ജോസഫ്, ആര്യാടന് മുഹമ്മദ്, 27 വര്‍ഷം പൂര്‍ത്തിയാക്കിയ തേറമ്പില്‍ രാമകൃഷ്ണന്, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്, സ്പീക്കര്‍ ജി.കാര്ത്തികേയന്, 26 വര്‍ഷം പൂര്‍ത്തിയാക്കിയ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, 1954 ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.വിശ്വംഭരന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മാധ്യമപ്രവര്‍ത്തകരായ പി.അരവിന്ദാക്ഷന്, എന്‍.ആര്.എസ്.ബാബു, ആര്.എസ്.ബാബു, കെ.ബാലചന്ദ്രന്, എന്‍.ബാലകൃഷ്ണന്, കെ.കെ.ചന്ദ്രശേഖരന്‍നായര്‍, റ്റി.ദേവപ്രസാദ്, സി.ഗൗരീദാസന്‍നായര്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്, വയലാര്‍ ഗോപകുമാര്‍, കെ.ഗോവിന്ദന്‍കുട്ടി, ഹരി.എസ്.കര്‍ത്ത, ജേക്കബ് ജോര്‍ജ്ജ്, ജോണ്‍ മുണ്ടക്കയം, ഡി.സി.ജോജോ, കെ.മോഹനന്, എന്‍.മാധവന്‍കുട്ടി, ബി.വി.പവനന്, കെ.ജി.പരമേശ്വരന്‍നായര്‍, കെ.പ്രഭാകരന്‍നായര്‍, ജി.ശേഖരന്‍നായര്‍, പി.രവീന്ദ്രന്‍നായര്‍, സണ്ണിക്കുട്ടി എബ്രഹാം, ഇ.സോമനാഥ്, എം.എം.സുബൈര്‍, എസ്.ആര്.ശക്തിധരന്, കെ.എം.തമ്പി, ഡി.വിജയകുമാര്‍, വി.റ്റി.വര്‍ഗ്ഗീസ് എന്നിവരും ആദരിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: