ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അപമാനിച്ച സംഭവത്തില്‍ അമേരിക്ക വീണ്ടും ഖേദം പ്രകടിപ്പിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലാണ് ദേവയാനി വിഷയത്തില്‍ വീണ്ടും ഖേദപ്രകടനം നടത്തിയിരിക്കുന്നത്. ദേവയാനിയെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നും ഇന്ത്യയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചതില്‍ നിരാശയുണ്ടെന്നും നാന്‍സി പവല്‍ പറഞ്ഞു.
എന്നാല്‍ ഇതിനിടെയും ദേവയാനിക്കെതിരായ വിസ തട്ടിപ്പുകേസില്‍ നിയമനടപടികള്‍ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. വിസ കേസ് അത്രപെട്ടെന്ന് പിന്വലിക്കാനാവാത്തതാണെന്നും അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. തല്ക്കാലം ദേവയാനിക്ക് കേസില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞാലും അമേരിക്കയില്‍ മടങ്ങിയെത്തിയാല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമെന്നും അമേരിക്ക വ്യക്തമാക്കി.
ദേവയാനിക്കെതിരായ കേസ് നിരുപാധികമായി പിന്‍വലിക്കണമെന്നും സംഭവത്തില്‍ അമേരിക്ക മാപ്പുപറയണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: