ദുബായ്: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവനിരക്ക് പരാജയം. ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് പാക്കിസ്ഥാന് യുവനിര വിജയം കൊയ്തത്. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇന്ത്യയുടെ ആദ്യ പരാജയവും. പരാജയപ്പെട്ടെങ്കിലും ഇന്ത്യന്യുവനിരയും സെമിഫൈനലില്‍ പ്രവേശിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ യുവനിര 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 253 റണ്‍സെടുത്താണ് ലക്ഷ്യം മറികടന്നത്. 108 റണ്‍സ് നേടിയ ഓപ്പണര്‍ സാമി അസ്ലമിന്റെയും 55 റണ്‍സെടുത്ത കമ്രാന്‍ ഖുലാമിന്റെയും 30 റണ്‍സെടുത്ത ഹസ്സന് റാസയുടെയും മികച്ച ബാറ്റിംഗാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി 64 റണ്‍സെടുത്ത റിക്കി ബുയിയാണ് ടോപ് സ്കോററായത്. ഓപ്പണര്‍ അങ്കുഷ് ബെയ്ന്‍സ് (41), സഞ്ജു സാംസണ് (38), അഖില്‍ ഹെര്‍വാഡ്കര്‍ (31) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നാളെ ഷാര്‍ജയില്‍ നടക്കുന്ന സെമിഫൈനലില്‍ പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനെ നേരിടുമ്പോള്‍ ദുബായില്‍ ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: