തൃപ്പൂണിത്തുറ: പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിപ്പിച്ച് ചൊവ്വാഴ്ച ഗ്യാസ് ഏജന്‍സികളിലും ബാങ്കുകളിലും ഉപഭോക്താക്കളുടെ തിരക്ക് പല ഏജന്‍സികളും ഉച്ചയോടെ സിലിണ്ടര്‍ വിതരണം നിര്‍ത്തിവെച്ചു.
സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ അതിനെ അവഗണിച്ചാണ് എണ്ണ കമ്പനികള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്.
ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് വിപണി വിലയായ 1060 രൂപ നല്കിയെങ്കില് മാത്രമേ ജനുവരി ഒന്നു മുതല്‍ സിലിണ്ടര്‍ ലഭിക്കുകയുള്ളൂവെന്നതാണ് അവസ്ഥ.
ആധാര്‍ നമ്പറും അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന ഏകദേശം 40 ലക്ഷത്തോളം ഉപഭോക്താക്കള്‍ സംസ്ഥാനത്തുണ്ട്. ഇത്രയും ഉപഭോക്താക്കള്‍ക്ക് എല്‍പിജി സബ്സിഡി നല്‍കാതെ പൊതുവിപണി വില ഈടാക്കാനുള്ള എണ്ണ കമ്പനികളുടെ കര്‍ശന തീരുമാനം ദുരൂഹമാണ്.
ഗ്യാസ് വിതരണ ഏജന്‍സികളും എണ്ണ കമ്പനികളും തമ്മില്‍ ഒത്തുകളി നടത്തി ഉപഭോക്താക്കളെ കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതി ഉത്തരവ് അവഗണിച്ച് ജനുവരി ഒന്നുമുതല്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് സബ്സിഡി നിഷേധിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായിട്ടുള്ളതെന്നാണ് സൂചന. ജനുവരി ഒന്നുമുതല്‍ മുഴുവന്‍ വിപണി വിലയും നല്കി സിലിണ്ടര്‍ വാങ്ങുന്നവര്‍ക്ക് അര്‍ഹതപ്പെട്ട സബ്സിഡി തുക പിന്നീടൊരിക്കലും തിരികെ ലഭിക്കാനിടയില്ലെന്ന കാര്യം ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
2012 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഗ്യാസ് വിതരണം താളം തെറ്റിയപ്പോള്‍ അന്നത്തെ വിപണി വില നല്കി റീഫില്‍ സിലിണ്ടര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായ ഒട്ടേറെ ഉപഭോക്താക്കള്‍ക്ക് സബ്സിഡി തുക പിന്നീട് അനുവദിച്ച് കിട്ടിയില്ല. അനധികൃതമായിട്ടാണ് ഏജന്‍സികള്‍ ബില്‍ പോലും നല്‍കാതെ കൂടുതല്‍ തുക വാങ്ങിയതെന്ന് പരാതിയിലുണ്ട്. ജനുവരി ഒന്നു മുതല്‍ ആധാറില്ലാതെ സിലിണ്ടര്‍ വാങ്ങുന്നവര്‍ക്ക് ഈ നടപടി തന്നെയാകും ബാധകമെന്നും സൂചനയുണ്ട്. രണ്ട് രൂപയ്ക്ക് അരി കിട്ടാന്‍ രണ്ടാംഘട്ടത്തില്‍ അപേക്ഷിച്ച എപിഎല്‍ കാര്‍ഡുകാര്‍ക്ക് ഉണ്ടായ അവസ്ഥയാകും ജനുവരി ഒന്നിന് ശേഷം ആധാര്‍ ഉള്പ്പെടുത്തുന്നവര്ക്കുണ്ടാവുക.
ആധാര്‍ സമയപരിധി അവസാനിച്ച ചൊവ്വാഴ്ച ഏജന്‍സികളില്‍നിന്ന് സിലിണ്ടര്‍ വിതരണം ഉച്ചയോടെ നിര്‍ത്തിയത് ഒട്ടേറെ ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ കിട്ടാത്ത അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.
അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് പരിജ്ഞാനമില്ലാത്ത ഒട്ടേറെ സാധാരണക്കാരായ ഉപഭോക്താക്കളും സബ്സിഡിക്ക് അര്ഹതയില്ലാതായിട്ടുണ്ട്. ഇനിയും ആധാര്‍ നമ്പര്‍ ലഭിക്കാത്തവര്‍ക്കും സബ്സിഡിക്കുള്ള അവസാന അവസരവും ചൊവ്വാഴ്ചയോടെ ഇല്ലാതായി. ഇക്കാര്യത്തിലും അറിയിപ്പൊന്നുമില്ല. സര്‍ക്കാരാകട്ടെ എണ്ണ കമ്പനികള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: