മട്ടാഞ്ചേരി: കൊച്ചി കാര്‍ണിവല്‍ റാലി സന്ന്യാസിമാരെയും സ്ത്രീത്വത്തേയും അവഹേളിച്ചു. പ്രച്ഛന്ന വേഷത്തില്‍ സന്ന്യാസിയും ശകുന്തളയും നടത്തുന്ന പ്രേമസല്ലാപവും നിശ്ചലദൃശ്യത്തില്‍ മദ്യപന്മാര്‍ക്കൊപ്പം സന്ന്യാസി നൃത്തം വെയ്ക്കുന്നതും റാലിയുടനീളം പ്രദര്‍ശിപ്പിച്ചു. സംഘാടകര്‍ക്ക് മുന്നില്‍ ഒട്ടേറെ തവണ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. നിയന്ത്രിക്കേണ്ട പോലീസ് നോക്കുകുത്തികളായി മാറുകയും ചെയ്തു.
കാര്‍ണിവല്‍ റാലിയിലെ പ്രച്ഛന്ന വേഷങ്ങളില്‍ അണിനിരന്ന സ്ത്രീ വേഷങ്ങളില്‍ ‘അര്‍ദ്ധനഗ്ന’ വേഷങ്ങള്‍ സ്ത്രീകളെ അവഹേളിക്കുന്നവയായിരുന്നു. ശരീരത്തോട് ചേര്‍ന്നുള്ള വസ്ത്രം ധരിച്ച് മാറും കാലുകളും പ്രദര്‍ശിപ്പിച്ച് യുവാക്കളുടെയിടയില്‍ ശൃംഗാരം നടിച്ചുകൊണ്ടുള്ള സ്ത്രീ വേഷങ്ങള്‍ കണ്ട് സ്ത്രീകള്‍ പോലും നാണിച്ചു. കുട്ടി മനസ്സുകള്‍ക്കിടയില്‍ സ്ത്രീയെ അപമാനിക്കുന്ന വേഷവിധാനമായിരുന്നു ഇവരുടേത്. സംഘാടകരും പോലീസും ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും റാലിയില്‍ ചിലര്‍ “മത്സരനമ്പര്”(ചെസ്റ്റ് നമ്പര്‍) കൈക്കലാക്കിയും ഇല്ലാതെയുമാണ് അണിനിരന്നത്. സുതാര്യതയാര്‍ന്ന നേര്‍ത്തവസ്ത്രം ധരിച്ചെത്തിയ സ്ത്രീ വേഷധാരിക്ക് സംഘാടകര്‍ തന്നെ ബാഡ്ജ് അണിയിച്ച് നല്കിയപ്പോള് കാണികള്‍പോലും അമ്പരന്നുപോയി. കാര്‍ണിവല്‍ റാലിയില്‍ അണിനിരക്കുന്ന സാംസ്ക്കാരികതയില്ലാത്ത വേഷങ്ങള്‍ക്കെതിരെ പോലീസ് നടപടിയുണ്ടാകുമെന്ന് സംഘാടകര്‍ ഉച്ചഭാഷിണിയിലൂടെ അറിയിച്ചിട്ടും പോലീസും നോക്കുകുത്തിയായി അപമാനിക്കപ്പെടുന്ന വേഷങ്ങളുമായെത്തിയവര്ക്ക് കൂട്ടുനിന്നതായി പരാതിയുമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: