തിരുവനന്തപുരം : രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉടന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടി.പി. സെന്‍കുമാര്‍ തെറിച്ചു. സുപ്രധാന തസ്തികയായ ഇന്റലിജന്‍സ് എഡിജിപിയുടെ ചുമതല സെന്‍കുമാറില്‍ നിന്നു മാറ്റി. സെന്‍കുമാറിനെ ജയില്‍ ഡിജിപിയാക്കിയാണ് പുതിയ നിയമനം. ഡിജിപി തസ്തികയില്‍ ഇന്റലിജന്‍സ് മേധാവിയായി സെന്‍കുമാര്‍ ചുമതലയേല്‍ക്കുമെന്നാണ് കഴിഞ്ഞ ദിവസംവരെയുണ്ടായുമുണ്ടായിരുന്ന ധാരണ. എന്നാല്‍ ആഭ്യന്തരമന്ത്രിയായ ഉടന്‍ ചെന്നിത്തല എടുത്ത സുപ്രധാന നടപടി തനിക്ക് അപ്രിയമുള്ള ഉദ്യോഗസ്ഥരെ ഒതുക്കുകയും ആഭ്യന്തര വകുപ്പിനെ പൂര്‍ണമായും തന്റെ വരുതിയില്ക്കൊണ്ടുവരികയും ലക്ഷ്യമിട്ടുള്ളതാണ.് ഇന്റലിജന്‍സ് എഡിജിപിയായി എസ്. അനന്തകൃഷ്ണനെയാണ് പകരം നിയമിച്ചിരിക്കുന്നത്. കോസ്റ്റല്‍ പോലീസ് എഡിഡിപായായി കെ. പദ്മകുമാറിനെയും ക്രൈം ബ്രാഞ്ച് ഐജിയായി ജയരാജനേയും നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രിയാണ് പുറത്തിറങ്ങിയത്.
ഇന്റലിജന്‍സ് എഡിജിപിയായ സെന്‍കുമാര്‍ തന്നെയായിരുന്നു ് ജയില്‍വകുപ്പിന്റെ അധികച്ചുമതല വഹിച്ചിരുന്നത്. സുപ്രാധാന ചുമതലയായ ഇന്റലിജന്‍സ് എടുത്തുമാറ്റി ജയില്‍വകുപ്പിന്റെ ചുമതല മാത്രം നല്‍കിയതില്‍ സെന്‍കുമാറിനെ തരംതാഴ്ത്തിയതിനു തുല്യമാണ്. നിയമസഭാസമ്മേളനം ശേഷം പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്കാണ് രമേശ് ചെന്നിത്തല ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: