ചങ്ങനാശേരി: ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രമേശ് ചെന്നിത്തല പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി. ആഭ്യന്തരമന്ത്രിയായ ശേഷം ചെന്നിത്തലയുടെ ആദ്യ സന്ദര്‍ശന പരിപാടിയാണിത്. മന്നത്ത് പത്മനാഭന്റെ 137മതു ജന്മദിനാഘോഷ വേളയിലാണ് ചെന്നിത്തല പെരുന്നയിലെത്തിയത്.
രാവിലെ 9.50ന് എത്തിയ അദ്ദേഹം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയില്‍ പത്തു മിനിറ്റോളം ഇരുവരും ചര്‍ച്ച ചെയ്തു. തുടര്‍ന്ന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ഈ സമയം എന്‍എസ്എസ് നേതാക്കളാരും പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.
എന്‍എസ്എസ് നേതൃത്വവുമായി അകന്നതിനു ശേഷം ആദ്യമായാണ് ചെന്നിത്തല പെരുന്നയിലെത്തുന്നത്. കേന്ദ്രമന്ത്രി ശശി തരൂര്‍, കേന്ദ്ര സഹമന്ത്രിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.സി. ജോസഫ്, ഷിബു ബേബിജോണ്‍ എന്നിവരടക്കം നിരവധി പേര് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.
കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാലകൃഷ്ണപ്പിള്ളയുമായും സ്ഥാനമൊഴിഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ചെന്നിത്തല ഇന്ന് കൂടിക്കാഴ്ച നടത്തും. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തുന്നതുകൊണ്ട് എന്‍എസ്എസിന് പ്രത്യേക ഗുണമില്ലെന്ന് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഭൂ
രിപക്ഷ സമുദായാംഗമെന്ന് പറയാത്ത ആളാണ് രമേശ് ചെന്നിത്തല. രമേശും തിരുവഞ്ചൂരും ഒരേ ദൂരത്താണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: