കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം അനിവാര്യമെന്ന് ഹൈക്കോടതി. ഭൂമി തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കുണ്ട്. ഈ ഉന്നതര്‍ മന്ത്രിമാരെ രാഷ്ട്രീയക്കാരോ ആരുമാകാമെന്നും കോടതി നിരീക്ഷിച്ചു.
കേസിന്റെ സത്യാവസ്ഥ എന്തെന്ന് അറിയാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ സിബിഐ വാദം കേള്‍ക്കവെയാണ് കോടതി പരാമര്‍ശം. കേസില്‍ സത്യം പുറത്തുവരാന്‍ സംസ്ഥാന പോലീസ് അന്വേഷണം പോരെന്നും കോടതി വാക്കാല്‍ പറഞ്ഞു.
രണ്ടിടങ്ങളിലായി 250 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നും ഹൈക്കോടതി പറഞ്ഞു. കടകംപ്പള്ളി ഭൂമിയിടപാടില്‍ 20 കോടി രൂപയാണ് അഡ്വാന്‍സ് നല്‍കിയത്. ഇക്കാര്യത്തില്‍ പണം മുടക്കുന്നത് ആരാണെന്ന് കണ്ടെത്തണം. കേസില്‍ ഫലപ്രദമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ഇത്തരം തട്ടിപ്പുകള്‍ വീണ്ടും ആവര്‍ത്തിക്കും. അധികാരം ഉപയോഗിച്ചുള്ള കുറ്റകൃത്യമാണ് ഭൂമിതട്ടിപ്പില്‍ നടന്നിട്ടുള്ളതെന്ന് വ്യക്തമാണ്.
ദേശീയ താല്പ്പര്യമില്ലാത്തതിനാല് കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു ഹര്‍ജിയില്‍ സിബിഐ വാദം. ഇതേതുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കുന്നതില്‍ തടസ്സമെന്തെന്ന് കോടതി ചോദിച്ചു. സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുകളിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: