കൊച്ചി: ആര്.എ.പി നേതാവ് ടി പി ചന്ദ്രശേഖരന് വധക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. വിചാരണക്കോടതിയുടെ ആവശ്യപ്രകാരം ഈ മാസം 31വരെയാണ് സമയം നീട്ടിനല്‍കിയത്.
നേരത്തെ ജനുവരി 22ന് കേസില്‍ വിധി പറയാനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ കോടതി തീരുമാനിച്ചിരുന്നത്. സമയം നീട്ടി നല്കിയ സാഹചര്യത്തില്‍ വിധി വരുന്നത് വീണ്ടും നീളാനാണ് സാദ്ധ്യത. കേസിന്റെ വിചാരണക്കായി ഡിസംബര്‍ 31 വരെയാണ് ഹൈക്കോടതി നേരത്തേ സമയം അനുവദിച്ചിരുന്നത്. ഈ കാലവധിക്കുളളില്‍ വിചാരണപൂര്ത്തിയാകാതെ വന്നതോടെയാണ് കീഴ് കോടതി കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഇതനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി തിരുമാനം.
എന്നാല്‍ ഇപ്പോഴത്തെ നടപടി സാങ്കേതികം മാത്രമാണെന്നും 22 ലെ വിധിപ്രഖ്യാപനത്തിന് മാറ്റമുണ്ടാകാന്‍ ഇടയില്ലെന്നും നിയമവൃത്തങ്ങള്‍ സൂചിപ്പിച്ചു. 2012 മെയ് 4ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വച്ച് ഇന്നോവ കാറില്‍ പിന്തുടര്ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: