തിരുവനന്തപുരം: സലിംരാജിന്റെ ഭൂമിതട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കഴിഞ്ഞ ദിവസമാണ് സലിംരാജിന്റെ പേരിലുള്ള രണ്ട് ഭൂമിതട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഉന്നത ബന്ധമുള്ളതിനാല്‍ കേരള പോലീസിന് അന്വേഷിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ടി പി വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ഗൗരവതരമാണെന്നും ചെന്നിത്തല പറഞ്ഞു. ആര് ബാലകൃഷ്ണപ്പിള്ളയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.
പുതിയ കെപിസിസി പ്രസിഡന്റ് എപ്പോള്‍ വേണമെങ്കിലും ചുമതലയേല്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചിട്ടില്ല. താന്‍ ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റെടുക്കേണ്ടത് സംബന്ധിച്ച് തീരുമാനമെടുത്തത് ഹൈക്കമാന്‍ഡാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: