ആലപ്പുഴ: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ആറിന് യാത്രതിരിക്കും. 51 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ അന്നദാനവും വിവിധ ക്ഷേത്രങ്ങളിലും വീടുകളുമായി 13 ആഴിപൂജകളും പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം യാത്ര തിരിക്കുന്നതെന്ന് സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അമ്പലപ്പുഴയിലെ വിവിധ കരകളില്‍ നിന്നുള്ള സ്വാമി ഭക്തര്‍ ഞായറാഴ്ച കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും. ആറിന് രാവിലെ ക്ഷേത്രത്തില്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തന്ത്രി പുതുമന ശ്രീധരന് നമ്പൂതിരിയുടെ നിര്‍ദേശാനുസരണം മേല്‍ശാന്തി കേശവന് നമ്പൂതിരി എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വര്‍ണത്തിടമ്പ് പൂജിച്ച് സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍ക്ക് കൈമാറും. തിടമ്പ് പ്രത്യേകം തയാറാക്കി അലങ്കരിച്ച രഥത്തില്‍ അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി രാത്രി ഒമ്പതോടെ ക്ഷേത്രം കിഴക്കേ നടയിലെത്തും.
ഏഴിന് പുലര്‍ച്ചെ നിര്‍മാല്യത്തിന് ശേഷം പ്രത്യേക വഴിപാടുകള്‍ നടത്തി ക്ഷേത്രത്തിലെ ചുറ്റുവിളക്കുകള്‍ തെളിയിച്ച് രാവിലെ ഏഴിന് രഥഘോഷയാത്ര പുറപ്പെടും. നിരവധി ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഒന്നാംദിവസം രഥഘോഷയാത്ര കവിയൂര്‍ ക്ഷേത്രത്തിലും, രണ്ടാംദിവസം മണിമലക്കാവ് ക്ഷേത്രത്തിലുമെത്തും. ഒമ്പതിന് ആഴിപൂജ നടത്തിയ സംഘം പത്തിന് എരുമേലിയിലെത്തും.
11നാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍. രാവിലെ ഒമ്പതിന് പേട്ടപ്പണം വയ്ക്കല്‍, ദക്ഷിണവയ്ക്കല്, തുടര്‍ന്ന് പത്തോടെ സംഘം കൊച്ചമ്പലത്തിലെത്തി പേട്ടതുള്ളലിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
കൊച്ചമ്പലത്തിന് മുകളില്‍ കൃഷ്ണപരുന്തിനെ ദൃശ്യമാകുന്നതോടെ പേട്ടതുള്ളലിന് എഴുന്നള്ളിക്കുന്ന തിടമ്പ് കൊച്ചമ്പലത്തില്‍ പൂജിച്ച് സമൂഹപെരിയോന്‍ കൈമാറും. പിന്നീട് സംഘം വാവരുപള്ളിയില്‍ പ്രവേശിക്കും. വലിയമ്പലത്തിലെത്തി പ്രദക്ഷിണം വച്ച് നമസ്കാരം നടത്തുന്നതോടെ പേട്ടതുള്ളല്‍ സമാപിക്കും. രാത്രിയില്‍ എരുമേലി ക്ഷേത്രത്തില്‍ ആഴിപൂജ നടത്തി സംഘം പമ്പയിലേക്ക് യാത്രയാകും. 13ന് പമ്പാസദ്യ നടത്തിയ ശേഷം സംഘം മലകയറും. മകരവിളക്ക് ദിവസം നെയ്യഭിഷേകവും അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും (എള്ളുപായസം) നടത്തുമെന്ന് അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് കെ.ചന്തു, സെക്രട്ടറി ജി.മോഹനന്‍നായര്‍, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന് തമ്പി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: