പൊന്‍കുന്നം: ചേപ്പുംപാറയിലെ ഒന്നേകാല്‍ ഏക്കര്‍ പൊതു ശ്മശാനഭൂമിയില്‍ ആധുനികശ്മശാനം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി നടത്തിവന്ന പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഉടമസ്ഥതയിലാണ് എല്‍.എച്ച് 220നോട് ചേര്‍ന്നുള്ള ഭൂമി. സ്ഥലമുണ്ടായിട്ടും ആധുനിക ശ്മശാനം നിര്‍മ്മിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയായി കരുതുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന് പറഞ്ഞു. സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്‍കുന്നത്തുനിന്നും ആരംഭിച്ച ബഹുജനമാര്‍ച്ച് പോലീസ് തടഞ്ഞു. ശ്മശാനഭൂമി പിടിച്ചെടുക്കുമെന്ന ബിജെപി പ്രഖ്യാപനത്തെതുടര്‍ന്ന് ചിറക്കടവ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഭൂമിക്ക് സംരക്ഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ബഹുജനമാര്‍ച്ച് തടയുമെന്ന് മനസ്സിലാക്കിയ ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ചിന് മുന്‍പുതന്നെ കൊടികള്‍ കെട്ടി ഭൂമി പിടിച്ചെടുത്തു. എന്‍.എച്ച്.220 ല്‍ ചേപ്പുംപാറ പൊതുശ്മശാനം എന്ന ബോര്‍ഡും സ്ഥാപിച്ചു. സമരത്തിന് പിന്തുണയുമായി വിവിധ സാമുദായിക സംഘടനകളും രംഗത്ത് എത്തി. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പഞ്ചായത്ത് രാജ് സെല്‍ കണ്‍വീനര്‍ വി.എന്‍.മനോജ്, കേരള വിശ്വകര്‍മ്മസഭ കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.വി. അഭിലാഷ്, കേരള സാംബവര്‍ സൊസൈറ്റി പൊന്‍കുന്നം ശാഖാ സെക്രട്ടറി വി.വി തങ്കപ്പന്, അഖിലകേരള പണ്ഡിതര്‍ മഹാജനസഭ ജില്ലാ വൈസ് പ്രസിഡന്റ് വി.പി.രാജന്, വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി താലൂക്ക് യൂണിയന് കണ്‍വീനര്‍ സുരേഷ് ശ്രീശൈലം, ഗോപി പാറാംതോട്, റ്റി.ബി. ബിനു, വിജു മണക്കാട്ട്, അനില്‍ മാനമ്പള്ളി, എം.ജി. വിനോദ്, എ.എസ്. റെജികുമാര്‍, രാജേഷ്കര്ത്ത, വൈശാഖ് എസ്.നായര്‍, റ്റി.ജി. രാജേഷ്, കെ.ആര്.ഷാജന്, എം.ഒ.അരുണ്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ജി.രാജീവ്കുമാര്‍, വി.ജി.റെജി, ഉഷാ ശ്രീകുമാര്‍, ഉഷാ കൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: