ന്യൂദല്‍ഹി: ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഭരണമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ പത്രസമ്മേളനത്തിനു പിന്നാലെ ഇന്ധന വില വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയുമാണ് കൂട്ടിയത്. വിലവര്‍ദ്ധനവ് ഇന്നലെ അര്‍ദ്ധരാത്രിയോടെ നിലവില്‍വന്നു. കഴിഞ്ഞ ദിവസം പാചകവാതക വിലയില്‍ 220 രൂപ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.
പെട്രോള്‍ പമ്പുടമകളുടെ കമ്മീഷന് വര്‍ദ്ധിപ്പിച്ചതിന്റെ ഭാഗമായി ഡിസംബര്‍ 21ന് പെട്രോള്‍ വില 41 പൈസ കൂട്ടിയിരുന്നു. ഒരു വര്‍ഷത്തിനിടെ പന്ത്രണ്ടാമതു തവണയാണ് ഇന്നലെ വില കൂട്ടിയിരിക്കുന്നത്. ഇന്ധന വില കൂട്ടിക്കഴിഞ്ഞും ലിറ്ററിന് 9.24 രൂപ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 1,44,800 കോടി രൂപ നഷ്ടമാണ് എണ്ണക്കമ്പനികള്‍ക്ക് സംഭവിച്ചതെന്നും അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: