ജയ്പൂര്‍: രാജസ്ഥാന് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് മിസ തടവനുഭവിച്ചവര്ക്കുള്ള പെന്ഷന് പുനരാരംഭിച്ചു. ഇന്നലെ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ബിജെപിയുടെ മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന പെന്ഷന് കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നപ്പോള്‍ നിര്‍ത്തലാക്കിയിരുന്നു. 1975-77 കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ അടിയന്തരാവസ്ഥയെ എതിര്‍ത്തവരെ ആഭ്യന്തര സുരക്ഷയുടെ പേരില്‍ ജയിലിലടച്ചിരുന്നു. ഇവരില്‍ പോലീസ് പീഡനത്തെ തുടര്‍ന്ന് ജീവിതം കഷ്ടമയമായവര്ക്ക് പെന്ഷന് അനുഗ്രഹമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ പെന്ഷന് നിര്‍ത്തലാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: