ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന പരാജയപ്പെട്ടാല്‍ അതിന്റെ കുറ്റം ലയണല്‍ മെസ്സിയുടെ തലയില്‍ മാത്രം കെട്ടിവെയ്ക്കാനാവില്ലെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. 1986-ല്‍ മറഡോണയുടെ നേതൃത്വത്തിലാണ് അര്‍ജന്റീന ഏറ്റവും ഒടുവില്‍ ലോകകപ്പ് നേടിയത്.
എനിക്ക് പറയാനുള്ളത് ഒന്നുമാത്രം. 2014 ലോകകപ്പില്‍ അര്‍ജന്റീന തോറ്റാല്‍ അതിന്റെ പേരില്‍ മെസ്സിയെ മാത്രം കുറ്റപ്പെടുത്താനാവില്ല. അതു ശരിയായ കാര്യമല്ല, മറഡോണ വ്യക്തമാക്കി. ബ്രസീലില്‍ മെസ്സി നന്നായി കളിക്കുമെന്ന് ഉറപ്പുണ്ടെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു.
2010 ലോകകപ്പിലും മെസ്സിയിലായിരുന്നു അര്‍ജന്റീന പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. എന്നാല്‍ ടീമിനെ ക്വാര്‍ട്ടറിന് അപ്പുറമെത്തിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ജര്‍മ്മനിയോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് നാണംകെട്ട് അര്‍ജന്റീന മടങ്ങി. ടൂര്‍ണമെന്റില്‍ ഒരു തവണപോലും മെസി എതിരാളികളുടെ വലകുലുക്കിയില്ല. ക്ലബ്ബിനുവേണ്ടി ഗോളടിച്ചു കൂട്ടുമ്പോഴും ദേശീയ ടീമിന്റെ കുപ്പായത്തില്‍ തിളങ്ങാത്തവന്‍ എന്ന കടുത്ത വിമര്‍ശനത്തിനും മെസ്സി വിധേയനായി. കോച്ചെന്ന നിലയില്‍ മറഡോണയും മറക്കാന്‍ ആഗ്രഹിക്കുന്ന ലോകകപ്പായിരുന്നു അത്. എന്നാല്‍ അടുത്തിടെ ദേശീയ ടീമിനുവേണ്ടി മെസ്സി ഉശിരന്‍ കളി പുറത്തെടുത്തു കഴിഞ്ഞു.
ജൂണില്‍ ഗ്വാട്ടെമാലക്കെതിരായ സൗഹൃദ മത്സരത്തില്‍ ഹാട്രിക്ക് കുറിച്ച മെസി രാജ്യത്തിനുവേണ്ടിയുള്ള ഗോള്‍ വേട്ടയുടെ കാര്യത്തില്‍ മറഡോണയെ (34) പിന്തള്ളിയിരുന്നു. 37 ഗോളുകളോടെ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ച മെസിക്ക് മുന്നില്‍ ഇനി മുന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഗബ്രിയേല ബാറ്റിസ്റ്റ്യൂട്ട (56) മാത്രമേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: