കൊച്ചി: എല്‍പിജി ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു. ഇതുവരെ ആധാര്‍ നമ്പര്‍ എല്‍പിജി ഏജന്‍സികളുമായും ബാങ്കുകളുമായും ബന്ധിപ്പിക്കാത്ത എല്ലാവരും അടിയന്തരമായി ഇത് ബന്ധിപ്പിക്കണമെന്ന് ഐഒസി ചീഫ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വി. വെട്രിസെല്വക്കുമാര് അഭ്യര്‍ത്ഥിച്ചു. എങ്കില്‍ മാത്രമേ എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി തുക ബാങ്കിലേക്ക് നേരിട്ട് എത്തിക്കാന്‍ കഴിയൂ.
സംസ്ഥാനത്തെ 12 ജില്ലകളിലെ സമയപരിധി ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഡിബിറ്റിഎല് സ്കീം കഴിഞ്ഞ സെപ്തംബര്‍ ഒന്നുമുതല്‍ നിലവിലുണ്ട്. 14.2 കി.ഗ്രാം ഡൊമസ്റ്റിക് എല്‍പിജി സിലിണ്ടറിന് തിരുവനന്തപുരത്തെ വില 231.33 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാചക വാതകത്തിന്റെ അന്താരാഷ്ട്ര വില കുത്തനെ കുതിച്ചുകയറിയതാണ് ഇന്ത്യയിലെ വില വര്‍ദ്ധനക്ക് കാരണം. യൂറോപ്പിലെ കടുത്ത ശൈത്യം മൂലം അവിടെ എല്‍പിജിയുടെ ആവശ്യകത ഉയര്‍ന്നതും വില വര്‍ദ്ധനക്ക് ഇടയാക്കിയിട്ടുണ്ട്.
ഗ്യാസ് വിതരണക്കാരും ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു കൊല്ലം സബ്സിഡിയോടുകൂടിയ ഒമ്പത് സിലിണ്ടര്‍ തുടര്‍ന്നും ലഭിക്കും. ഈ മാസത്തെ എല്‍പിജി സബ്സിഡി തിരുവനന്തപുരത്ത് 814.49 രൂപയായിരിക്കും. പ്രാദേശിക വില്പന വിലയിലെ വ്യതിയാനത്തിനനുസരിച്ച് മറ്റു ജില്ലകളില്‍ മാറ്റം വരും.
നടപ്പ് സാമ്പത്തിക വര്‍ഷം ഒമ്പത് സിലിണ്ടറില്‍ കൂടുതല്‍ എടുത്തിട്ടുള്ളവര്‍ക്കും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്കും മാത്രമേ വില വര്‍ദ്ധന ബാധകമാകൂ എന്ന് ഐഒസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: