എരുമേലി: കന്നുകാലികള്‍ക്കുണ്ടാകുന്ന കുളമ്പുരോഗം എരുമേലിയിലും വ്യാപിക്കുന്നു. രോഗം ബാധിച്ച് എരുമേലിയില്‍ ഒരു പശു ചത്തു. എലിവാലിക്കര ശാന്തിപുരം സ്വദേശി മിനി വര്‍ഗീസിന്റെ പശുവാണ് കഴിഞ്ഞദിവസം ചത്തത്. തുമരം പാറ, കനകപ്പലം, ചേനപ്പാടി മേഖലകളിലായി കുളമ്പുരോഗം പടരുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് കര്‍ഷകരും ആശങ്കയിലാണ്. ഇന്നലെ ചേനപ്പാടിയില്‍ കുളമ്പു രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ എരുമേലി പഞ്ചായത്തില്‍ മാത്രം 9 കേസുകളാണ്. ഇതില്‍ കനകപ്പലം മേഖലയില്‍ നിന്നുള്ള 5 കേസുകള്‍ പരിഹരിച്ചുവെങ്കിലും മറ്റു സ്ഥലങ്ങളില്‍ നിന്നും കുളമ്പുരോഗം റിപ്പോര്ട്ട്ചെയ്യുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍ അനില്‍ പറഞ്ഞു.
എന്നാല്‍ മത്സ്യ- മാംസാദി മാലിന്യങ്ങള്‍ എരുമേലി കനകപ്പലം മേഖലയില്‍ വ്യാപകമായി തള്ളുകയാണെന്നും കുളുമ്പുരോഗത്തിന് ഇത്തരം മാലിന്യങ്ങള്‍ കാരണമാകാമെന്നും അധികൃതര്‍ പറഞ്ഞു. പശു ചത്ത കര്ഷകന് വകുപ്പുതല ധനസഹായമായി ഇരുപതിനായിരം രൂപ, മില്‍മയുടെ വക പതിനായിരും രൂപ ക്ഷീരവികസന വകുപ്പില്‍ നിന്നും പതിനായിരം രൂപ എന്നിവങ്ങനെയുള്ള സഹായത്തിനായുള്ള നടപടികള്‍ തുടങ്ങിയതായും പഞ്ചായത്ത് പ്രസിഡന്റ് പി.അനിത് പറഞ്ഞു. പഞ്ചായത്തുമായി സഹകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: