കൊച്ചി : മനുഷ്യ ചരിത്രത്തില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകള്‍ ചൂഴ്ന്നെടുത്ത് നമുക്കു മുന്നില്‍ എത്തിക്കുന്നത്. പക്ഷെ വിശ്വസ്തവും കൃത്ത്യവുമായ വാര്‍ത്തകള്‍ ലോകത്തെ അറിയിക്കുന്ന അച്ചടി മാധ്യമങ്ങള്‍ക്ക് തന്നെയാണ് ഇന്നും പ്രധമസ്ഥാനമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പറഞ്ഞു. മാതൃഭൂമി ദിനപ്പത്രത്തിന്റെ തൊണ്ണൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ പ്രശ്നങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെയാണ് നാം ഇന്ന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് അതെല്ലാം കൃത്യമായി പുറം ലോകത്തെത്തിക്കുന്നത് മാധ്യമങ്ങളാണ്. പഴയ പഴയരീതികളില്‍ നി്്ന്നെല്ലാം വ്യത്യസ്തമായി ഇന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും മാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസനകാര്യത്തില്‍ കേരളത്തിനു വളര്‍ച്ചയുണ്ടെങ്കിലും കേരളത്തെ എത്തേണ്ടിടത്ത് എത്തിക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് സര്‍ക്കാരിനും രാഷ്ട്രീയകക്ഷികള്ക്കുമൊപ്പം മീഡിയക്കും വലിയ പങ്കാണുള്ളതെന്നും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍, കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ്, മന്ത്രിമാരായ വി.കെ.ഇബ്രാഹിംകുട്ടി, കെ.ബാബു, എം.പി.വീരേന്ദ്രകുമാര്‍, പി.വി.ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: