ന്യൂദല്‍ഹി: ചിദംബരം നടരാജക്ഷേത്രത്തിന്റെ ഭരണം തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാരല്ല പൂജാരികളാണ് ക്ഷേത്രം നടത്തേണ്ടത്. ക്ഷേത്ര ഭരണത്തില്‍ ക്രമക്കേടുകളുണ്ടെങ്കില്‍ അത് പരിഹരിക്കാനെ സര്‍ക്കാരുകള്‍ക്ക് അധികാരമുള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പൈതൃകമായി ലഭിച്ച ക്ഷേത്രങ്ങളുടെ ഭരണം അനന്തമായി സര്‍ക്കാരുകള്‍ക്ക് നടത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബിജെപി നേതാവ് സുബ്രമണ്യ സ്വാമിയും ക്ഷേത്ര പൂജാരികളായ ദീക്ഷിതര്‍ വിഭാഗവും നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
2009ല്‍ മദ്രാസ് ഹൈക്കോടതിയാണ് ആയിരം വര്‍ഷം പഴക്കമുള്ള നടരാജ ക്ഷേത്രത്തിന്റെ ഭരണം എം കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരിന് കൈമാറിയത്. ക്ഷേത്രത്തിലെ സ്വത്തു വകകള്‍ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുന്നതെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ അധികാര കൈമാറ്റം.
ജയലളിത സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും ഈ നിലപാടാണ് കൈക്കൊണ്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: