തിരുവനന്തപുരം: ഞായറാഴ്ച അന്തരിച്ച പ്രശസ്ത ഗായകന് കെ.പി.ഉദയഭാനുവിന് കേരളം വിട നല്കി. ഉച്ചയ്ക്ക് രണ്ടു മണിയോടെ തൈക്കാട് ശാന്തികവാടത്തിlല്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകനും പേരമകനും ചേര്‍ന്നാണ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.
രാവിലെ 11 മണിക്ക് വി.ജെ.ടി ഹാളി പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സാമൂഹിക, സാംസ്കാരിക, സംഗീത രംഗത്തെ നിരവധി പേര് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്. സമ്പത്ത് എംപി, ഒഎന്‍വി കുറുപ്പ്, കാവാലം ശ്രീകുമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
ഇന്നലെ വൈകിട്ട് 8.30ന് തിരുവനന്തപുരം മ്യൂസിയത്തെ ബെയിന്‍സ് കോമ്പൗണ്ടിലുള്ള വസതിയില്‍ വച്ചായിരുന്നു മലയാളത്തിന്റെ പ്രിയഗായകന്റെ മരണം സംഭവിച്ചത്. നാല് വര്‍ഷം മുമ്പ് ഒരു സ്വകാര്യചാനലിന്റെ പരിപാടിക്കിടയില്‍ വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് അസ്വസ്ഥതകള്‍ ആരംഭിക്കുന്നത്.
പക്ഷാഘാതം പിടിപെട്ടതിനെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം പൂര്‍ണമായും കിടപ്പിലായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: