നമ്മുടെ ശാസ്ത്രങ്ങളിലുള്ള ഏറ്റവും ഉത്കൃഷ്ടമായ ആദര്‍ശം നിര്‍ഗുണമാണ്. നാമെല്ലാം അത് സാക്ഷാത്കരിക്കാന്‍ പ്രാപ്തരായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഈശ്വരനോട് പ്രാര്ഥിച്ചുപോകുന്നു. പക്ഷേ, അതസാധ്യമാകയാല്, ബഹുഭൂരിപക്ഷം പേര്‍ക്കും പൗരുഷവിധമായ ഒരാദര്ശംകൂടിയേ തീരൂ എന്നതാണ് വസ്തുസ്ഥിതി. ജീവിതത്തിലെ മഹത്തായ ഈ ആദര്ശങ്ങളിലൊന്നിന്റെ കൊടിക്കീഴില്‍, ഉത്സാഹത്തികവോടുകൂടി, വന്നണിനിരക്കാതെ ഒരു ജനതയ്ക്കും ഉയരാനും വളരാനും പ്രവര്‍ത്തിക്കാനും വയ്യ.
രാഷ്ട്രീയാദര്‍ശങ്ങള്‍ക്കും സാമൂഹ്യാദര്ശങ്ങള്ക്കും വാണിജ്യാദര്ശങ്ങള്ക്കും ഇവയുടെ പ്രതിനിധികള്‍ക്കും മറ്റും ഭാരതത്തില്‍ ഒട്ടും കരുത്തുണ്ടാകില്ല. നമ്മുടെ മുമ്പില്‍ വേണ്ടത് ആധ്യാത്മികാദര്ശങ്ങളാണ്. മഹത്തായ ആധ്യാത്മികനാമധേയങ്ങള്ക്ക് ചുറ്റും സോത്സാഹം പറ്റിക്കൂടാനാണ് നാം തിടുക്കപ്പെടുന്നത്. നമ്മുടെ വീരന്മാര് ആധ്യാത്മിക സ്വഭാവമുള്ളവരാകണം. അത്തരമൊരു വീരനെയാണ് ശ്രീരാമകൃഷ്ണ പരമഹംസരില്‍ നമുക്ക് കിട്ടിയിട്ടുള്ളത്. ഉയരാന്‍ കൊതിക്കുന്നെങ്കില്‍, ഞാനുറപ്പിച്ചുപറയുന്നു, ഈ പേരിന്റെ ചുറ്റുമായി ചൊടിയോടുകൂടി, നമ്മുടെ ജനത അണിനിരക്കണമെന്ന്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: