ജയ്പൂര്‍: രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധ രാജെ തന്റെ സുരക്ഷ വെട്ടിച്ചുരുക്കി. തന്റെ സുരക്ഷാ സംവിധാനങ്ങള്‍ പകുതിയായി വെട്ടിച്ചുരുക്കണമെന്ന് വസുന്ധര രാജെ കഴിഞ്ഞ ദിവസം ഡി.ജി.പിയോട് ആവശ്യപ്പെട്ടു. നേരത്തെ ദല്‍ഹിയില്‍ ആംആദ്മി മന്ത്രിമാര്‍ സുരക്ഷയും ആഡംബര ബംഗ്ലാവുകളും വേണ്ടെന്ന് തീരുമാനമെടുത്തിരുന്നു.
തന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന നുറോളം പൊലീസുകാരെ പൊതുജനങ്ങളുടെ സേവനത്തിനായി നിയോഗിക്കണമെന്നും രാജെ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. സുരക്ഷ വെട്ടിച്ചുരുക്കുന്നത് പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ സഹായിക്കുമെന്നും രാജെ പറഞ്ഞു.
സുരക്ഷ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി രാജെയുടെ ഔദ്യോഗിക വാഹനത്തിലെ ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യും. രാജെയുടെ ഔദ്യോഗിക വാഹനം ഇനി ട്രാഫിക് സിഗ്നലില്‍ ചുവപ്പ് കണ്ടാല്‍ മറ്റ് വാഹനങ്ങള്‍ക്കൊപ്പം നിര്‍ത്തിയിടും. ഔദ്യോഗിക ആഡംബര ബംഗ്ലാവില്‍ നിന്നും സാധാരണ സര്‍ക്കാര്‍ മന്ദിരത്തിലേക്ക് താമസം മാറ്റാനും രാജെ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: