കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ സരിതാനായര്‍ക്ക് രണ്ട് കേസുകളില്‍ കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. പിറവം സ്വദേശി ജോയ്, ഫാ. ജൂഡി പനയ്ക്കല്‍ എന്നിവര്‍ നല്കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണനാണ് സരിത, ബിജു രാധാകൃഷ്ണന് എന്നിവരുടെ ചെലവുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശാലുമേനോന് വീട് നിര്‍മിക്കാന്‍ ബിജു ഒരു കോടി 21 ലക്ഷം രൂപ നല്കി. പതിമൂന്ന് ലക്ഷത്തിന് സരിത വസ്ത്രം വാങ്ങി. സിനിമാതാരങ്ങള്‍ക്ക് മുപ്പത് ലക്ഷം നല്കി. എറണാകുളത്തെ ഡ്രീംസ് ഹോട്ടലിന് വിവിധ ആവശ്യങ്ങള്‍ക്കായി മുപ്പത്തഞ്ച് ലക്ഷം നല്കി. പരസ്യങ്ങള്‍ക്കായി പത്രങ്ങള്‍ക്ക് ഇരുപത്തൊന്നു ലക്ഷം നല്കി. കൃപാ ഏജന്‍സിക്ക് പത്തുലക്ഷം രൂപയും കാറിന് പതിനാല് ലക്ഷവും ഫ്ലാറ്റിന് പന്ത്രണ്ട് ലക്ഷവും നല്കി. ഭക്ഷണത്തിനും മറ്റും മൂന്നുവര്‍ഷം കൊണ്ട് ഇരുപത് ലക്ഷം രൂപയാണ് ബിജുവും സരിതയും ചെലവാക്കിയത്. റിസപ്ഷന്, നൃത്തപരിപാടികള്‍ക്ക് പന്ത്രണ്ട് ലക്ഷം എന്നിങ്ങനെയാണ് ചെലവുകളുടെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ പതിനൊന്നിന് മറ്റ് കേസുകളില്‍ അറസ്റ്റിലായ സരിതയെ ജൂലൈ പന്ത്രണ്ടിനാണ് ഈ കേസുകളില്‍ അറസ്റ്റ്ചെയ്തത്. ആഗസ്റ്റ് പതിമൂന്നിന് പോലീസ് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ചെയ്തു. സരിതയുടെ 16 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്നും വസ്തുക്കള്‍ കണ്ടുകെട്ടിയെന്നും പോലീസ് കോടതിയെ അറിയിച്ചു. സരിതയുടെയും ബിജുരാധാകൃഷ്ണന്റെയും ചെലവുകളുടെ റിപ്പോര്‍ട്ടും പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്.
മുപ്പത്തയ്യായിരം രൂപയുടെ ബോണ്ട്, രണ്ട് ആള്ജാമ്യക്കാര്, അതിലൊരാള്‍ അടുത്ത ബന്ധുവായിരിക്കണം. പാസ്പോര്‍ട്ട് കെട്ടിവെക്കണം. തുക വാദിക്കു നല്‍കിയില്ലെങ്കില്‍ കീഴ്ക്കോടതിയില്‍ കെട്ടിവയ്ക്കണം. ഇവയാണ് ഉപാധികള്‍. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും. സോളാര്‍ കേസില്‍ ആറ് കോടി രൂപയുടെ വഞ്ചനയാണ് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഏകദേശം 5.56 കോടി രൂപ സരിതയും ബിജു രാധാകൃഷ്ണനും കൂടി ചെലവാക്കിയെന്ന കണക്കിന്റെ റിപ്പോര്‍ട്ടും കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: