കൊച്ചി: ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ചിലര്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ഇന്നലത്തെ ലാത്തിച്ചാര്‍ജ്ജിനു പിന്നിലെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. ചില പോലീസുകാര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തി അടിയന്തരമായി ജോലിയില്‍നിന്നു പിന്‍വലിക്കണം. ഭകഭ ജന സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ ശബരിമയലിലെത്തണം. ആഭ്യന്തര വകുപ്പ് ശബരിമലയിലെ സുരക്ഷക്കാര്യത്തില്‍ വരുത്തിയ കനത്ത വീഴചയാണ് ഇന്നലത്തെ സംഭവത്തിനു കാരണം, കുമ്മനം പറഞ്ഞു.
ഭക്തജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. അന്നന്നത്തെ കാര്യമെന്നല്ലാതെ ദീര്‍ഘ വീക്ഷണമുള്ള ഒരു സ്ഥിര പദ്ധതിയും സര്‍ക്കാരിനു ശബരിമലയിലില്ല. നാലു സംസ്ഥാനങ്ങളിലെ പോലീസിനെ ഉള്‍പ്പെടുത്തി കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ അടിയന്തരമായി ശബരിമലയിലെ തിരക്കു നിയന്ത്രണം നിര്‍വഹിക്കണം, കുമ്മനം നിര്‍ദ്ദേശിച്ചു.
ഇന്നലത്തെ സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. ശബരിമലയില്‍ ഈ വര്‍ഷം മുമ്പുണ്ടായിട്ടില്ലാത്ത വിധത്തില്‍ ഭക്തര്ക്ക്ദുരിതമനഭവിക്കേണ്ടിവന്നിരിക്കുകയാണ്. ഇതിനു പിന്നില്‍ ചിലരുടെ ഗൂഢാലോചനയുണ്ടെന്നു വേണം കരുതാന്‍. അതു കണ്ടെത്താന്‍ അന്വേഷണം നടക്കണ, കുമ്മനം ആവശ്യപ്പെട്ടു.
സന്നിധാനത്ത് ഭക്തരെ തല്ലിച്ചതച്ചത് കിരാത നടപടിയായിപ്പോയെന്നു പറഞ്ഞ ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ആര്.വി.ബാബു സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാരെ ഉടനടി പിന്‍വലിച്ചു പരിചയ സമ്പന്നരെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: