കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു. അഞ്ചാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ട് ദേവദാസന്റെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് തെരച്ചില്‍ നടത്തിയത്.
ആറ് മൊബൈല്‍ ഫോണുകളും രണ്ട് സിംകാര്‍ഡുകളും ഏഴ് മെമ്മറി കാര്‍ഡുകളും പത്ത് ബാറ്ററികളുമാണ് അഞ്ചാം ബ്ലോക്കില്‍ നിന്നും കണ്ടെടുത്തത്. വിചാരണ തടവുകാരും ശിക്ഷിക്കപ്പെട്ടവരുമാണ് അഞ്ചാം ബ്ലോക്കില്‍ കഴിയുന്നത്. പിടിച്ചെടുത്ത സാധനങ്ങള്‍ പോലീസിന് കൈമാറി. പിടികൂടിയ ഫോണുകളില്‍ സ്മാര്‍ട്ട്ഫോണുകളും ഉണ്ടെന്നാണ് വിവരം.
ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു എന്ന് തെളിഞ്ഞതിനു പിന്നാലെയാണ് അന്വേഷണം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും വ്യാപിപ്പിച്ചത്. കഴിഞ്ഞമാസം കോഴിക്കോട് ജില്ല ജയിലില്‍ നിന്നും എട്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: