തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത പുതുപ്പള്ളിയിലെത്തിയ സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണം. ഗതാഗതക്കുരുക്ക് കാരണമാണ് യാത്ര പുതുപ്പള്ളി വഴിയാക്കിയതെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു.
യാത്രയ്ക്കിടെ സരിത ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു. വെള്ളിയാഴ്ച എറണാകുളത്തെ കോടതിയില്‍ ഹാജരാക്കിയ സരിതയെ പുതുപ്പള്ളി വഴിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ സംഘം എന്തിനാണ് പുതുപ്പള്ളി വഴി തിരഞ്ഞെടുത്തതെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്.
സരിതയുടെ യാത്ര സംബന്ധിച്ച് എ.ഡി.ജിപി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എറണാകുളം – ആലപ്പുഴ റൂട്ടില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. സരിതയെ ജനങ്ങള്‍ തിരിച്ചറിഞ്ഞാലോ എന്നു കരുതിയാണ് വഴിമാറ്റി കൊണ്ടുപോയതെന്നും ചെന്നിത്തല വിശദീകരിച്ചു.
എറണാകുളത്തുനിന്ന് പുതുപ്പള്ളിയിലെത്തിയ സംഘം ചങ്ങനാശ്ശേരി വഴിയാണ് തിരുവനന്തപുരത്തേക്ക് പോയത്. തന്നെ രക്ഷിക്കാമെന്നേറ്റ ഉന്നത യുഡിഎഫ് നേതാവിന്റെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞതിന്റെ അടുത്ത ദിവസമാണ് പുതുപ്പള്ളി വഴിക്കുള്ള യാത്ര. വനിത സിഐ, വനിത എസ്ഐ എന്നിവിരടങ്ങുന്ന നാലംഗ പോലീസ് സംഘമാണ് സരിതയോടൊപ്പമുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: