കല്‍പ്പറ്റ : ആയുര്‍വേദ മെഡിക്കല്‍ അസോസിയേന്‍ ഓഫ് ഇന്ത്യയുടെ 35ാം സംസ്ഥാന സമ്മേളനം വയനാട്ടിലെ കല്‍പ്പറ്റയില്‍ ജനുവരി 11, 12 തിയതികളില്‍ നടക്കും. പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളിലാണ് സമ്മേളനം. ആയുര്‍വേദം അതിന്റെ തനതായ രൂപത്തില്‍ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ലോക സ്വാസ്ഥ്യത്തിനുവേണ്ടി ഉപയോഗിക്കുന്നതിനുമായി അതിന്റെ എല്ലാ മേഖലകളെയും പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് സംഘടനയെന്ന് ഭാരവാഹികള്‍ പറയുന്നു.
ആയുര്‍വേദ സ്വകാര്യ ചികിത്സകര്‍, സര്‍ക്കാര്‍ മേഖലയിലെ ചികിത്സകര്‍, ആയുര്‍വേദ അധ്യാപകര്‍, ആയുര്‍വേദ ഗവേഷകര്‍, ആയുര്‍വേദ മരുന്നുല്പാദകര്, ആയുര്‍വേദ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരുടെ മാതൃ സംഘടനകൂടിയാണ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എഎംഎഐ).
പഞ്ചായത്ത്തലത്തിലെ ആരോഗ്യപ്രവര്‍ത്തകരായ ആശാവര്‍ക്കര്‍മാരുടേയും മറ്റും സേവനം അലോപ്പതിക്കെന്നപ്പോലെ ആയുര്‍വേദത്തിനും ലഭ്യമാക്കുക, ആയുര്‍വേദ സാന്ത്വന ചികിത്സാ വിഭാഗം ആരംഭിക്കുക, കേന്ദ്ര ആയുഷ് ഡിപ്പാര്ട്ട്മമെന്റിന്റെ മാതൃകയില്‍ കേരളത്തിലും ആയുഷ് ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ സമ്മേളനത്തിലെത്തും.
പരിപാടിയുടെ ഉദ്ഘാടനം 11ന് വൈകുന്നേരം മൂന്ന് മണിക്ക് മന്ത്രി പി.കെ.ജയലക്ഷ്മി നിര്‍വഹിക്കും. കല്‍പ്പറ്റ എംഎല്‍എ എം.വി.ശ്രേയംസ്കുമാര്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ.റഷീദ്, കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്മാന് പി.പി.ആലി തുടങ്ങിയവര്‍ സംസാരിക്കും. 12ന് രാവിലെ തുടങ്ങുന്ന സമാപന സമ്മേളനം എം.ഐ.ഷാനവാസ് എംപി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: