ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപാക്കണമെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നിലപാടിനെ കേന്ദ്ര നേതൃത്വം തള്ളി. ഇതു സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറയുന്നത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
അഭിപ്രായ വ്യത്യസങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കുമെന്നും അതിനുള്ള പ്രാപ്തി കേന്ദ്ര നേതൃത്വത്തിനുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനു മുമ്പ് വിശദമായ ചര്‍ച്ച വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് അച്യുതാനന്ദന് ആവശ്യപ്പെട്ടത് തെറ്റിദ്ധാരണ കൊണ്ടാകാമെന്ന പ്രസ്താവനയുമായി പിണറായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് ഒരു തെറ്റിദ്ധാരണയുമില്ലെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെയാണ് നടപാകേണ്ടതെന്നും വിഎസ് തിരിച്ചടിച്ചിരുന്നു. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് കര്‍ഷകര്‍ കൂടുതലായി ദോഷകരമായി ബാധിക്കുകയെന്ന് പിണറയി വ്യക്തമാക്കുകയായിരുന്നു.
വിഷയത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന സൂചന നല്‍കിയിരന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് യെച്ചൂരി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: