വീരാജ്പേട്ട: പ്രമുഖ ബിജെപി നേതാവും കുടക് ജില്ലാ പ്രസിഡന്റുമായ സുജാ കുശാലപ്പക്ക് മുസ്ലിം തീവ്രവാദി അക്രമത്തില്‍ പരിക്കേറ്റു. കാറിലെത്തിയ നാലംഗ സംഘത്തിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ സുജനെ മൈസൂര്‍ കൊളമ്പേഷ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ നീക്കം ചെയ്തു. ഇന്നലെ നാലു മണിയോടെ വീരാജ്പേട്ട സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് വെച്ചായിരുന്നു സംഭവം.
ഒരു സ്വത്ത് രജിസ്ട്രേഷന് നടത്തി ഓഫീസില്‍ നിന്നും തിരിച്ച് കാറില്‍ കയറുന്നതിനിടയില്‍ മറ്റൊരു കാറിലെത്തിയ സംഘമാണ് വെടിവെച്ചത്. കഴുത്തിന് താഴെ രണ്ട് വെടിയുണ്ടയേറ്റു. വളരെ അടുത്ത നിന്ന്് വെടിവെച്ച സംഘം അതേകാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. കുടകിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ രാഷട്രീയ രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയുമായ സുജ കുശാലപ്പ മുസ്ലിം തീവ്രവാദികളുടെ കണ്ണിലെ കരടാണ്. മടിക്കേരി എംഎല്‍എയും മുന്‍ മന്ത്രിയുമായ അപ്പാച്ചു രഞ്ചന്റെ സഹോദരനാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കുടക് ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രമുഖ ബിജെപി നേതാക്കള്‍ അശുപത്രിയിലെത്തി. പ്രദേശത്ത് പോലീസ് സുരക്ഷ കര്‍ശനമാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐജി ഡോ.രാമചന്ദ്ര റാവു സംഭവ സ്ഥലം സന്ദര്‍ശിച്ചു. കേസന്വേഷണം മൂന്നംഗ ഉന്നത പോലീസ് സംഘത്തെ ഏല്പിച്ചു. കുടകിലെ മുഴുവന്‍ അതിര്‍ത്തി റോഡുകളും അടച്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടാല്‍ വെടിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: