ഓരോ സാഹചര്യത്തിലും നമ്മുടെ വിവേകംകൂടി ഉപയോഗിക്കണം. ഒരിക്കലും ആധ്യാത്മികജീവി വെറും ദുര്ബലനാകുവാന് പാടില്ല. തന്റെ ഒരു കുട്ടി, അനേകം തെറ്റുകള്‍ ചെയ്യാറുണ്ട്. നമ്മള് വടിയെടുത്ത് അവനെ അടിക്കാറുമുണ്ട്. എന്നാല്‍ നമുക്ക് അവനോട് ശത്രുതയില്ലല്ലോ. പ്രതികാരബുദ്ധികൊണ്ടല്ലല്ലോ അവനെ അടിക്കുന്നത്! അവന് കൊച്ചുകുഞ്ഞാണ്, അറിവുകേടുകൊണ്ടു ചെയ്ത തെറ്റാണെന്നു നമുക്കറിയാം. പക്ഷേ വടിയെടുത്ത് കാണിച്ചാലേ നാളെ അവന് ശ്രദ്ധിക്കുകയുള്ളൂ. അതുകൊണ്ടാണ് നമ്മള് അവനെ വഴക്കുപറയുന്നത്. അല്ലാതെ നമുക്ക് അവനോട് പ്രതികാരേച്ഛയൊന്നുമില്ല. ഇതുപോലെയുള്ള ഭാവമാണ് വേണ്ടത്. അവിവേകം കാണിക്കുന്നവ രെ നിയന്ത്രിക്കുകതന്നെ വേണം. എന്നാല്‍ ഉള്ളില്‍ സമചിത്തത വെടിയരുത്. പുറമെ ദ്വേഷിക്കുന്നതോടൊ പ്പം അവരോട് സ്നേഹം വേ ണം. അവര്‍ നന്നാകണമെന്ന ആഗ്രഹം വേണം. എങ്കിലേ, മുന്നോട്ടു പോകാന്‍ കഴിയൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: