റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ കെ.പി. അശ്വിന് വേഗമേറിയ താരമായി. ഒഡീഷയുടെ സെകന്ത കുലു സീനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനം നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ മലപ്പുറം വളയംകുളം സ്കൂള്‍ വിദ്യാര്‍ഥിയായ അശ്വിന് കേരളത്തിന്റെ തന്നെ നാസിമുദീനെ പിന്തള്ളിയാണ് സ്വര്‍ണമണിഞ്ഞത്. സീനിയര്‍ പെണ്‍കുട്ടികളില്‍ എ.പി. ഷില്ബിയുടെ വെള്ളിപ്പതക്കവും കേരളത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളില്‍ എ.ജി. രാഖിലും രണ്ടാം സ്ഥാനം സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മുഹമ്മദ് അഫ്സല് കനകം കഴുത്തിലണിഞ്ഞു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കെ.ടി. നീന സ്വര്‍ണവും കെ.ആര്. സുജിത വെള്ളിയും കേരളത്തിന്റെ അക്കൗണ്ടിലെത്തിച്ചു.
സുവര്‍ണതാരം പി.യു. ചിത്ര ഡബിള്‍ തികച്ചതും മീറ്റിന്റെ മൂന്നാം ദിനം കേരള ക്യാംപിലെ സന്തോഷം ഇരട്ടിപ്പിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ഇത്തവണ ചിത്ര ആദ്യം ഫിനിഷ് ചെയ്തത്, സമയം4 മി്നിറ്റ് 30 സെക്കന്റ് നേരത്തെ 3000 മീറ്ററിലും ചിത്ര സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ വെള്ളി നേടിയ കെ.ആര്. ആതിരയും ജൂനിയര്‍ ആണ്‍കുട്ടി കളുടെ 1500 മീറ്ററില്‍ വെങ്കലം നേടിയ ബിബിന്‍ ജോര്‍ജും കേരളത്തിന്റെ മെഡല്‍ വേട്ടക്കാരുടെ പട്ടികയിലെത്തി. പതിനഞ്ച് സ്വര്‍ണവുമായി കേരളം ഒന്നാംസ്ഥാനത്ത് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: