ന്യൂദല്‍ഹി: സബ്സിഡിക്ക് ആധാറിനെ നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിക്കാന്‍ കേരളം തീരുമാനിച്ചു. അര്‍ഹരായവര്‍ക്ക് സബ്സിഡി നല്‍കാനും ഇടനിലക്കാരെ ഒഴിവാക്കുനും ആധാര്‍ ഗുണകരമാകുമെന്ന് കാട്ടി കേരളം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും.
ആധാറിനെതിരെ വ്യാപക എതിര്‍പ്പ് നില്‍നില്‍ക്കുന്നതിനിടെയാണ് ആധാറിനെ പിന്തുണച്ച് കേരളം രംഗത്തെത്തിയത്. ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പുനഃപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം നയം വ്യക്തമാക്കിയിരിക്കുന്നത്.
സബ്സിഡിക്ക് ആധാര്‍ നല്ലതെന്ന് സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കും. കൂടാതെ ഇടനിലക്കാരെ ഒഴിവാക്കാനും സ്കൂളില്‍ വ്യാജ പ്രവേശനം തടയാനും ആധാര്‍ ഉതകുമെന്നും കേരളം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇടനിലക്കാരില്ലെന്ന കാരണത്താല്‍ തന്നെ സബ്സിഡികള്‍ യഥാര്‍ഥ ഉപഭോക്താക്കളില്‍ എത്തിച്ചേരുന്നതിന് ആധാര്‍ സഹായിക്കും. ആധാര്‍ നല്‍കുന്നതിന് ഏകീകൃത തിരിച്ചറിയല്‍ അതോറിട്ടിയുമായി കേരളം കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.
കെല്‍ട്രോണ്‍, ഐ.ടി അറ്റ് സ്കൂള്‍ എന്നീ സ്ഥാപനങ്ങള്‍ പദ്ധതിക്കായി വന്‍ തുക ചെലവഴിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ കേരളം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: