118 : യജ്ഞവരാഹരൂപാഢ്യ – യജ്ഞവരാഹത്തിന്റെ ശ്രേഷ്ഠമായ രൂപം ധരിച്ചവന്. ഹിരണ്യാക്ഷന് എന്ന അസുരന് ഭൂമിയെ അഹരിച്ച് ജലത്തിനുള്ളില്‍ ഒളിപ്പിച്ചു. ഹിരണ്യാക്ഷനെ വധിക്കാനായി വിഷ്ണുഭഗവാന് വരാഹമായി അവതരിച്ചു. ആ വരാഹമൂര്‍ത്തിയുടെ അവയവങ്ങള്‍ യജ്ഞാംഗങ്ങള്‍ ആയിരുന്നതിനാല്‍ യജ്ഞവരാഹം എന്നുകീര്ത്തിക്കപ്പെട്ടു. നാരായണീയം യജ്ഞവരാഹത്തെ അവതരിപ്പിക്കുന്ന ശ്ലോകം ഉദ്ധരിക്കുന്നു:
“ത്വചി ഛന്ദോ രോമസ്വപി കുശഗണശ്ചക്ഷുഷി ഘൃതം
ചതുര്ഹോതാരോളങ്ഘ്രൗ സ്രുഗപി വദനേ ചോദര ഇഡാ
ഗ്രഹാ ജിഹ്വായാം തേ പരപുരുഷകര്ണേ ച ചമസാ
വിഭോ സോമോ വീര്യം വരദ ഗളദേദേളപ്യുപസദഃ
(അല്ലയോ പരമപുരുഷ, നിന്തിരുവടിയുടെ ത്വക്കില്‍ ഛന്ദസ്സുകളും രോമങ്ങളില്‍ കുശഗണങ്ങളും കണ്ണില്‍ ഘൃതവും സ്ഥിതിചെയ്യുന്ന വരദനായ ഭഗവാനേ, നിന്തിരുവടിയുടെ നാലുകാലുകളില്‍ നാലുഹോതാക്കളും മുഖത്തില്‍ സ്രുക്കും ഉദരത്തില്‍ പുരോഡാശപാത്രവും ജിഹ്വയില്‍ സോമരസപാത്രങ്ങളും കാതില്‍ ചമസങ്ങളും സ്ഥിതിചെയ്യുന്നു. നിന്തിരുവടിയുടെ രേതസ് സോമരസമാകുന്നു. അവിടുത്തെ കണ്ഠദേശത്ത് ഉപസത്തുക്കള്‍ സ്ഥിതിചെയ്യുന്നു. നാരായണീയം ദശകം – 13.ശ്ലോ 9 കൂടുതല്‍ വിവരങ്ങള്‍ക്ക് വ്യാഖ്യാനം വായിക്കുക.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: