തൊടുപുഴ:മുഖ്യമന്ത്രിയാകാന്‍ സിപിഎം ക്ഷണിച്ചെന്ന പ്രസ്താവന തിരുത്തി ജെഎസ്എസ് നേതാവ് കെ.ആര്.ഗൗരിയമ്മ. മുഖ്യമന്ത്രിയാകാന്‍ സിപിഎം ക്ഷണിച്ചതായി താന്‍ പറഞ്ഞിട്ടില്ലെന്നു ഗൗരിയമ്മ പറഞ്ഞു. ജെ.എസ്.എസ്. ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഗൗരിയമ്മ തൊടുപുഴയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. അത്തരം പ്രസ്താവന തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. തോമസ് ഐസക് രണ്ടു തവണ സിപിഎമ്മിലേക്ക് ക്ഷണിച്ചുവെന്നാണ് താന്‍ പറഞ്ഞത്. അതു മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2006-ലെ തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ എല്‍ഡിഎഫിലേക്ക് തോമസ് ഐസക് ക്ഷണിച്ചുവെന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് ഗൗരിയമ്മ തിരുത്തിയത്. ഗൗരിയമ്മയുടെ പ്രസ്താവന തള്ളി പിണറായി വിജയനും തോമസ് ഐസകും രംഗത്ത് എത്തിയിരുന്നു. യുഡിഎഫ് വിടുന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ല. യുഡിഎഫ് വിട്ടാല്‍ പാര്‍ട്ടി സ്വതന്ത്രമായി നില്ക്കും. ഒരു പാര്‍ട്ടിയും മുന്നണിയുമായും കൂട്ടുചേരില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നതു പോലെ താന്‍ മുന്നോട്ട് പോകും.
ജെഎസ്എസ് വിചാരിച്ചാല്‍ ചില സ്ഥലങ്ങളില്‍ വിജയം നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന് ഇരു മുന്നണികളും ഓര്‍ക്കണം. യുഡിഎഫ് വിടുന്ന കാര്യത്തില്‍ വരുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: