കുറ്റിപ്പുറം (മലപ്പുറം): തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന പൊന്നാനിക്കളരി – സംസ്ഥാനതല കവിതാ ശില്‍പ്പശാലയ്ക്ക് തുടക്കമായി. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ കവി എസ്. രമേശന് നായര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. കണ്ടതും കിട്ടിയതും വാരിവലിച്ചു എഴുതുന്നതല്ല കവിതയെന്ന് എസ്. രമേശന് നായര്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. സംസ്ക്കാരത്തിലടിയുറച്ചു നിന്നെഴുതുന്ന സൃഷ്ടിക്ക് മാത്രമേ എന്നും തിളക്കമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.വി ഭാസി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പി.പി ശ്രീധരനുണ്ണി, വട്ടങ്കുളം ശങ്കുണ്ണി മാസ്റ്റര്‍, ഡോ.എസ്. നാരായണന്, പി. കൃഷ്ണന് മാസ്റ്റര്‍, മണി എടപ്പാള്‍, പി.കെ രാമചന്ദ്രന്, പി. ഉണ്ണികൃഷ്ണന്, കെ.ഇ ദാസ് മാസ്റ്റര്‍, അനൂപ് കൂന്നത്ത്, ടി.വി സദാനന്ദന്, വി.വി രാജേന്ദ്രന്, മുരളി മേലേപ്പാട്ട്, ടി.പി മുരളീധരന്, ഷാജി പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. കാലടി മോഹന കൃഷ്ണന് സ്വന്തം കവിത അവതരിപ്പിച്ചു.
മഹാകവി അക്കിത്തം, പ്രൊഫ. കെ.പി ശങ്കരന്, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി ശ്രീധരനുണ്ണി തുടങ്ങിയവര്‍ ഇന്ന് ക്ലാസുകള്‍ നയിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അന്‍പതോളം യുവകവികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ശില്പശാല ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: