ന്യൂദല്‍ഹി: വിദേശ ഫണ്ട് കൈപ്പറ്റിയെന്ന ആരോപണമുന്നയിച്ച സീറോമലബാര്‍ സഭക്കെതിരെ കേസ് നല്‍കുമെന്ന് മുന്‍ വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യക്തമാക്കി. സഭയുടെ പ്രസിദ്ധീകരണത്തിലൂടെ തനിക്കെതിരെ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
സീറോ മലബാര്‍ സഭയ്ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ജയറാം രമേശ് പ്രതികരിച്ചത്. സാധാരണ നിലയില്‍ ആരോപണങ്ങളോട് പ്രതികരിക്കാത്ത ആളാണ് താനെന്നും പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനാലാണ് ഇതില്‍ പ്രതികരിക്കുന്നതെന്നും കേന്ദ്രഗ്രാമവികസന മന്ത്രി പറഞ്ഞു. ലേഖനം പിന്‍വലിച്ച് മാപ്പു പറയാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജയറാംരമേശ് ചുമതല വഹിക്കുന്ന ട്രസ്റ്റ് വിദേശ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നായിരുന്നു സഭയുടെ പ്രസിദ്ധീകരണത്തില്‍ വന്ന വാര്‍ത്ത.
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗന് സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്തതാണെന്ന് ജയറം രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: