ദമാസ്കസ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ 40 വിമതര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിലേറെയും വിദേശികളാണ്. സിറിയന്‍ സൈന്യത്തിലെ പ്രത്യേക വിഭാഗം നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
അതേസമയം വിമതര്‍ക്കിടയിലെ ഉള്‍പ്പോര് വിമതരുടെ ശക്തി ക്ഷയിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ഉള്‍പ്പോരുകളില്‍ 500ലധികം പേര് കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: