ഇംഗ്ലീഷ് ഫുട്ബോള്‍ അപ്രതീക്ഷിത വാര്‍ത്തകള്‍ ശ്രവിക്കുകയാണ്. തിയോ വാല്‍ക്കോട്ടിന്റെ പരിക്ക് നല്കിയ ആശങ്കകള്‍ റോയ് ഹോഡ്ജ്സനെ മാത്രമല്ല ഇംഗ്ലീഷ് ആരാധകരെപ്പോലും വിട്ടൊഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ലോകകപ്പ് ടീമില്‍ കണ്ണുവച്ച് മുന്‍ ക്യാപ്റ്റന്‍ ജോണ്‍ ടെറി തിരിച്ചുവരവിന് ഒരുങ്ങുന്നുന്നെന്ന വൃത്താന്തം അവരെ തേടിയെത്തിയിരിക്കുന്നു. ലോകകപ്പ് കളിക്കാനുള്ള താത്പര്യം ടെറി ഇതിനകം പ്രകടിപ്പിച്ചുകഴിഞ്ഞു. മാര്‍ച്ചില്‍ ഡെന്മാര്ക്കിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇംഗ്ലീഷ് ടീമില്‍ കയറിപ്പറ്റുകയാവും ടെറിയുടെ ആദ്യ കടമ്പ. 2012 സെപ്റ്റംബറിലാണ് ടെറി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അതേസമയം, ടെറിയുടെ മടങ്ങിവരവ് ഹോഡ്ജ്സനെ ആശയക്കുഴപ്പത്തിലാകും എന്നതില്‍ തര്‍ക്കമില്ല. ഫില്‍ ജാഗെയ്ല്ക ടെറിയുടെ ചെല്‍സി ടീം മേറ്റ് ഗ്യാരി കാഹില്‍, ക്രിസ് സ്മാളിങ് എന്നിവരില്‍ ആരെ തഴയുമെന്ന ചിന്ത ഹോഡ്ജ്സനെ അലട്ടും. മൂന്നുപേരും മിന്നും ഫോമിലുമാണ്. സെന്‍ട്രല്‍ ബാക്കെന്ന നിലയില്‍ ടെറിയുടെ പ്രകടനങ്ങളും ഇംഗ്ലീഷ് കോച്ചിന് അവഗണിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: