മെല്‍ബണ്‍: ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ്സ്ലാം ടെന്നീസ് ചാമ്പ്യന്‍ഷിപ്പായ ഓസ്ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കം. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലും വനിതാ വിഭാഗത്തില്‍ ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീനാ വില്ല്യംസുമാണ് ഒന്നാം സീഡുകാര്‍. പുരുഷ-വനിതാ വിഭാഗങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ നൊവാക് ഡോക്കോവിച്ചും വിക്ടോറിയ അസാരങ്കയും രണ്ടാമതായാണ് സീഡ് ചെയ്യപ്പെട്ടിരിക്കുന്നത്. പുരുഷ വിഭാഗത്തില്‍ സ്പാനിഷ് താരം ഡേവിഡ് ഫെറര്‍, ബ്രിട്ടന്റെ ആന്‍ഡി മുറെ, ജുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോ എന്നിവരാണ് മൂന്നും നാലും അഞ്ചും സീഡുകാര്‍. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആറാമതായാണ് സീഡ് ചെയ്യപ്പെട്ടിരിക്കുന്നത്. വനിതാ വിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപ്പോവ മൂന്നാമതായാണ് സീഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ചൈനയുടെ നാ ലി നാലാം സീഡും പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്വാന്‍സ്ക അഞ്ചാം സീഡുമാണ്.
വനിതാ വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ സെറീനയുടെ എതിരാളി ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയാണ്. രണ്ടാം സീഡ് വിക്ടോറിയ അസാരങ്ക സ്വീഡന്റെ ജോന്ന ലാര്സനുമായും മൂന്നാം സീഡ് മരിയ ഷറപ്പോവ അമേരിക്കയുടെ ബഥനി മറ്റക് സാന്ഡുമായും നാലാം സീഡ് നാ ലിക്ക് ക്രൊയേഷ്യയുടെ അന കോന്ജുമായും ആദ്യ റൗണ്ടില്‍ മത്സരിക്കും.
പുരുഷ വിഭാഗത്തില്‍ നദാലിന് ഓസ്ട്രേലിയയുടെ ബര്‍ണാഡ് ടോമികാണ് എതിരാളി. രണ്ടാം സീഡ് നൊവാക് ഡോകോവിച്ച് സ്ലോവാക്യ്യുടെ ലൂക്കാസ് ലാക്കോയുമായും മൂന്നാം സീഡ് ഡേവിഡ് ഫെറര്‍ കൊളംബിയുടെ അലക്സാന്ദ്രേ ഗൊണ്സാലസുമായും നാലാം സീഡ് ആന്‍ഡി മുറെ ജപ്പാന്റെ ഗൊ സൊദയുമായും ആറാം സീഡ് റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയയുടെ ജെയിംസ് ഡോക്ക്വര്ക്കത്തുമായും ആദ്യ റൗണ്ടില്‍ കളിക്കും.
കരിയറിലെ 18-ാം ഗ്രാന്റ്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ലോക ഒന്നാം നമ്പര്‍ താരമായ അമേരിക്കയുടെ സെറീന വില്ല്യംസ് ഇറങ്ങുന്നത്. ഇവിടെ ചാമ്പ്യനായാല്‍ സെറീനയുടെ പേര് 18 ഗ്രാന്റ്സ്ലാമുകള്‍ നേടിയ ക്രിസ് എവര്‍ട്ടിനും മാര്‍ട്ടിന നവരത്തിലോവയ്ക്കും ഒപ്പം എഴുതിച്ചേര്‍ക്കപ്പെടും. മെല്‍ബണില്‍ അടുത്ത ആഴ്ചയാണ് മത്സരം. 24 ഗ്രാന്റ്സ്ലാമുകള്‍ നേടിയ ഓസ്ട്രേലിയയുടെ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ പേരിലാണ് ഗ്രാന്റ്സ്ലാമുകളുടെ റിക്കാര്‍ഡ്. സ്റ്റെഫി ഗ്രാന്റ് 22 ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: