അട്ടപ്പാടി: ആദിവാസി ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ കുറിച്ച് ധവളപത്രം ഇറക്കണമെന്ന് ഹിന്ദു മഹിളാ ഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു. കേരളപ്പിറവി മുതല്‍ ആദിവാസി സമൂഹത്തിന് വേണ്ടി കോടികള്‍ ചെലവിടുന്ന ഭരണക്കാര്‍ വോട്ടിന് വേണ്ടി അടിസ്ഥാനപരമായും സാമൂഹ്യപരമായും ചൂഷണം ചെയ്യുകയാണെന്ന് അട്ടപ്പാടി ഊരുകള്‍ സന്ദര്‍ശിച്ച ശേഷം നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ ശിശുമരണം നടന്ന സമയത്ത് മന്ത്രിമാരും നേതാക്കളും ഊരുകള്‍ സന്ദര്‍ശിക്കാതെ ഹിന്ദുക്കളെ അപമാനിക്കുന്ന പ്രസ്താവനകളാണ് ഇറക്കിയത്. ഊരു നിയമം ലംഘിച്ച് കൊണ്ടുള്ള പ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്. പകരം ഊരു മൂപ്പന് നിശ്ചയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്. ഭരണക്കര്‍ത്താക്കള്‍ അവഗണിക്കുന്ന ആദിവാസി സമൂഹത്തെ ഉയര്‍ത്താന്‍ ഹിന്ദു മഹിള ഐക്യവേദി രംഗത്ത് വരുമെന്ന് നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് നിഷസോമന്‍,ജനറല്‍ സിക്രട്ടറി ബിന്ദു മോഹന്‍,പിഎസ് അമ്പിളി, അംബിക തമ്പി,പി ജി ശശികലടീച്ചര്‍,സുലോചന ഗോവിന്ദന്‍കുട്ടി,ഓമന രാജേന്ദ്രന്, ഹിന്ദു ഐക്യവേദി നേതാക്കളായ സംസ്ഥാന സിക്രട്ടറി പി.വി. മുരളിധരന്,എ. ശ്രീധരന്,പി.വിജയന്, പ്രഭാകരന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: