ന്യൂദല്‍ഹി: ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് പരാതികളും മറ്റും കേള്‍ക്കുമെന്ന് പറഞ്ഞിരുന്ന കെജ്രിവാളിന് ഒറ്റ ജനതാ ദര്‍ബാര്‍ കൊണ്ട് തന്നെ മതിയായി. ഭരിച്ചു തുടങ്ങിയപ്പോഴെ ജനങ്ങളുടെ തിക്കും തിരക്കിലും പെട്ട് മുഷിഞ്ഞ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ദല്‍ഹിയില്‍ ഇനി ജനതാ ദര്‍ബാറുകള്‍ നടത്തില്ലെന്ന് തന്നെ പറഞ്ഞു കഴിഞ്ഞു.
പകരം ഓണ്‍ലൈന്‍ വഴിയും കോള്‍ സെന്റര്‍ വഴിയും ജനങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് കെജ്രിവാള് പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാന്‍ ആഴ്ചയില്‍ മൂന്നോ നാലോ മണിക്കൂര്‍ മറ്റി വയ്ക്കുമെന്നും കെജ്രിവാള് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനായി ആദ്യ ജനതാ ദര്‍ബാര്‍ സംഘടിപ്പിച്ചത്. എന്നാല്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതായതോടെ ജനതാ ദര്‍ബാര്‍ പിരിച്ചു വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: