ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതെത്തിയപ്പോള്‍, തുടരന് തോല്‍വികളില്‍നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മോചനം. ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി ചെല്‍സിയെയും ആഴ്സണലിനെയും മറികടന്ന് സിറ്റി ഒന്നാമതെത്തിയത്. ഹള്‍ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി ചെല്‍സി രണ്ടാമത്. 21 കളികളില്‍ 47 പോയിന്റുണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ചെല്‍സിക്ക് 46ഉം, ഒരു മത്സരം കുറച്ചുകളിച്ച ആഴ്സണലിന് 45ഉം പോയിന്റ്. സ്വന്തം തട്ടകത്തില്‍ സ്വാന്‍സീ സിറ്റി യെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി യുനൈറ്റഡിന്റെ തിരിച്ചുവരവ്.
ന്യൂകാസിലിനെതിരേ എഡിന് സാക്കൊയും (എട്ട്), നെഗ്രെഡൊയും (90+5) നേടിയ ഗോളുകളില്‍ സിറ്റിയുടെ ജയം. ഹള്‍ സിറ്റിക്കെതിരേ 56ാം മിനിറ്റില്‍ ഏദന്‍ ഹസാര്‍ഡും, 87ാം മിനിറ്റില്‍ ഫെര്‍ണാണ്ടൊ ടോറസും ചെല്‍സിക്കായി ഗോള്‍ നേടി. ഓള്‍ഡ് ട്രാഫോഡില്‍ അന്റോണിയൊ വലന്‍സിയ, ഡാനി വെല്‍ബെക്ക് എന്നിവരുടെ ഗോളുകളില്‍ യുനൈറ്റഡിന്റെ ജയം. 2014ലെ ആദ്യ ജയവും ഡേവിഡ് മോയസിന്റെ ടീമിന്. ജയം പോയിന്റ് പട്ടികയില്‍ സ്ഥാനക്കയറ്റം നല്‍കിയില്ല യുനൈറ്റഡിന്. 21 കളികളില്‍ 37 പോയിന്റുള്ള യുനൈറ്റഡ് ഏഴാമത്.
അതേസമയം, ജയത്തോടെ എവര്‍ട്ടണും ടോട്ടനവും ഒരു സ്ഥാനം കയറി. നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി എവ ര്ട്ടണ് നാലാമതെത്തിയപ്പോള്‍, ക്രിസ്റ്റല്‍ പാലസിനെ ഇതേ സ്കോറിന് വീഴ്ത്തി ടോട്ടനം അഞ്ചാമത്. 21 കളികളില്‍ എവര്ട്ടണ് 41ഉം, ടോട്ടന ത്തി ന് 40ഉം പോയിന്റ്. മറ്റു മത്സരങ്ങളില്‍ വെസ്റ്റ് ഹാം, കാര്‍ഡിഫ് സിറ്റിയെയും (20), സണ്ടര്‍ലാന്‍ഡ്, ഫുള്‍ഹാമിനെയും (41), സതാംപ്ടണ്, വെസ്റ്റ് ബ്രോംവിച്ചിനെയും (10) തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: