ബ്രസല്‍സ്: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരുടെ നിയമനടപടികള്‍ വേഗത്തിലാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്. ഇന്ത്യന്‍ തീരക്കടലില്‍ നടന്ന സംഭവമാണെങ്കിലും രാജ്യാന്തര നിയമമനുസരിച്ചും നാവിക നിയമമനുസരിച്ചുമാണ് കേസില്‍ തൃപ്തികരവും അടിയന്തരവുമായ പരിഹാരം കാണേണ്ടതെന്ന് യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി.
ഈ കേസ് തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും തീരുമാനങ്ങള്‍ ഏതാണെങ്കിലും ശ്രദ്ധയോടെ വിലയിരുത്തുമെന്നുമാണ് യൂണിയന്റെ വിദേശകാര്യ വക്താവ് മാജ കോചിജാന്സിക് പറഞ്ഞത്. കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് ഈ കേസിന് തീര്‍പ്പുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കടല്ക്കൊള്ളയ്ക്കെതിരെയുള്ള ആഗോള പോരാട്ടത്തിന്റെ ഭാഗമായി ഈ വിഷയത്തെ കാണണം. യൂറോപ്യന്‍ യൂണിയന് ഈ പോരാട്ടത്തില്‍ പ്രതിബദ്ധതയുണ്ടെന്ന് മാജ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: