കൊച്ചി: ഫെഡറേഷന് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്നുള്ള ഏക ടീമായ ഇൗഗിള്സ് എഫ്സി ഇന്ന് ഗ്രൂപ്പ് എയിലെ നിര്‍ണായകമായ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. ചര്‍ച്ചില്‍ ബ്രദേഴ്സാണ് ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ വൈകിട്ട് 7ന് ഈഗിള്‍സിന്റെ എതിരാളികള്‍. ആദ്യമത്സരത്തില്‍ ശക്തരായ പൂനെ എഫ്സിയെ 1-1ന് സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഈഗിള്‍സ് ഇന്ന് ഇറങ്ങുന്നത്. ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ് പൂനെ എഫ്സിയുമായി ഏറ്റുമുട്ടും. വൈകിട്ട് നാലിനാണ് മത്സരം. ആദ്യ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുമായി ചര്‍ച്ചിലാണ് ഒന്നാമത്. ഈഗിള്‍സിനും പൂനെക്കും ഓരോ പോയിന്റ് വീതമാണുള്ളത്.
നിര്‍ണായക മത്സരത്തിനിറങ്ങുന്ന ഈഗിള്‍സിന് സെമിഫൈനല്‍ സ്വപ്നം നിലനിര്‍ത്തണമെങ്കില്‍ വിജയിച്ചേ മതിയാവൂ. അതിനായി കൈമെയ് മറന്ന് പൊരുതേണ്ടിവരും. പൂനെ എഫ്സിക്കെതിരായ മത്സരത്തില്‍ ഈഗിള്‍സിന്റെ സമനില ഗോള്‍ നേടിയ നൈജീരിയക്കാരന് സക്കിബു കൊകോയിലാണ് ഇന്നും പ്രതീക്ഷ. ഒപ്പം ഒഡിലി ഫെലിക്സ്ചിദിയും ക്യാപ്റ്റന്‍ സുശീല്‍കുമാര്‍ സിംഗും ഉള്‍പ്പെട്ട മുന്നേറ്റ ഫോമിലേക്കുയര്‍ന്നാല്‍ ഇന്നത്തെ പോരാട്ടത്തില്‍ ഈഗിള്‍സിന് വിജയം സ്വന്തമാക്കാന്കഴിഞ്ഞേക്കും. എന്നാല്‍ ആദ്യ ദിവസം നടന്ന മത്സരത്തില്‍ ഈഗിള്‍സിന്റെ മുന്നേറ്റനിര നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞതാണ് അവര്‍ക്ക് തിരിച്ചടിയായത്.
അതേസമയംആദ്യ മത്സരത്തില്‍ പൂനെഎഫ്സിയോട് 1-1ന് സമനില പാലിക്കാനായത് ടീമിന് ഏറെ ആത്മവിശ്വാസം പകര്‍ന്നതായി പരിശീലകന് സ്റ്റാന്‍ലി റൊസാരിയോ പറഞ്ഞു. ഇന്നും മികച്ച കളി പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും റൊസാരിയോ കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തിലെ മികവ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇന്നും പ്രകടിപ്പിക്കാനാവുമെന്നാണ് ടീമംഗങ്ങളുടെയും പ്രതീക്ഷ. ഗോവന്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ച് പരിചയമുളളത് ഈഗിള്‍സിന്റെ കോച്ച് സ്റ്റാന്‍ലി റൊസാരിയോക്ക് ഇന്നത്തെ മത്സരത്തില്‍ ചര്‍ച്ചിലിനെതിരെ തന്ത്രങ്ങള്‍ മെനയുന്നത് എളുപ്പമാക്കും.
ഇന്നത്തെ പോരാട്ടത്തില്‍ ചര്‍ച്ചിലിന്റെ കരുത്തുറ്റ പ്രതിരോധത്തെ കീറിമുറിക്കുക എന്നതാണ് ഈഗിള്‍സിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഒപ്പം ഉജ്ജ്വല ഫോമിലുള്ള അവരുടെ ഗോള്‍കീപ്പര്‍ ലളിത് ഥാപ്പയെയും ഈഗിള്‍സിന്റെ മുന്നേറ്റ നിരക്ക് മറികടക്കേണ്ടതുണ്ട്. ആദ്യ മത്സരത്തില്‍ ഗോള്‍ കണ്ടെത്തിയ ഈജിപ്റ്റുകാരന്‍ അബ്ദുല്‍ ഹമീദ് മുസ്തഫ ഷബാനയും ബല്‍വന്ത് സിംഗും ഇന്നും ഗോള്‍ പോസ്റ്റിലേക്ക് ഇരച്ചു കയറിയാല്‍ ഈഗിള്‍സ് പ്രതിരോധ നിരയും വിയര്‍ക്കേണ്ടി വരുമെന്ന് തീര്‍ച്ചയാണ്. ഇന്നും കളി ജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും സെമിഫൈനല്‍ സ്ഥാനവും സ്വന്തമാക്കാനായിട്ടായിരിക്കും ചര്‍ച്ചില്‍ ഇറങ്ങുക.
ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ആദ്യ മത്സരത്തില്‍ പൂനെ എഫ്സിക്കാണ് നേരിയ മുന്‍തൂക്കം. ആദ്യ കളിയില്‍ പൂനെ എഫ്സിക്കായി ഗോള്‍ നേടിയ ഐ ലീഗിലെ ഗോള്‍വേട്ടക്കാരനും ഡച്ച് താരവുമായ മുസതഫ റീഗയാണ് മലയാളി താരം അനസ് എടത്തൊടികയുടെ നേതൃത്വത്തിലിറങ്ങുന്ന പൂനെയുടെ പ്രതീക്ഷ. ജപ്പാന് വംശജനും ഇന്ത്യന്‍ താരവുമായ അരാട്ട ഇസുമി, മുസ്തഫ റഹ്മത്ത്, ജെയിംസ് മേയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പൂനെ നിര കരുത്തരാണ്. ഇവര്‍ ഫോമിലേക്കുയര്‍ന്നാല്‍ പിടിച്ചുകെട്ടാന്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ് താരങ്ങള്‍ക്ക് അത്യധ്വാനം ചെയ്യേണ്ടിവരും. അതേസമയം മികച്ചൊരു ഷൂട്ടറുടെ അഭാവമമാണ് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബിനെ വലക്കുന്നത്. ചര്‍ച്ചിലിനെതിരായ ആദ്യ മത്സരത്തില്‍ നിരവധി അവസരങ്ങളാണ് യുണൈറ്റഡ് തുലച്ചുകളഞ്ഞത്. അവരുടെ സൂപ്പര്‍ സ്ട്രൈക്കറായ റാന്റി മാര്‍ട്ടിനസ് കഴിഞ്ഞ മത്സരത്തില്‍ ഒരു ഗോള്‍ നേടിയെങ്കിലും തന്റെ പ്രതാപകാലത്തിന്റെ നിഴലിലാണ്. അതുകൊണ്ടുതന്നെ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ അഭാവം യുണൈറ്റഡ് നിരയില്‍ നിഴലിക്കുന്നുമുണ്ട്.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: