തിരുവന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജിന്റെ ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തിരുവനന്തപുരം ലാന്റ് റവന്യൂ കമ്മീഷണര്‍ റേഞ്ചിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി. സജിത്ബാബുവിനെയാണ് സ്ഥലം മാറ്റിയത്. നേരത്തെ ഭൂമി തട്ടിപ്പ് അന്വേഷിക്കാന്‍ ഹൈകോടതിയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസ് ഇപ്പോള്‍ ഹൈക്കോടതി പരിഗണിക്കുകയാണ്. അതിനിടയിലാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്.
സലിംരാജ് ഉള്‍പ്പെട്ട പത്തടിപ്പാലം, കടകംപള്ളി ഭൂമി തട്ടിപ്പുകേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയത്. പത്തടിപ്പാലം സ്വദേശി നാസറിന്റെ 1.16 ഏക്കര്‍ സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ച കുറ്റത്തിലും കടകംപള്ളിയിലെ 44.5 ഏക്കര്‍ ഭൂമി വ്യാജ പ്രമാണങ്ങളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലുമാണ് അന്വേഷണം നടന്നുവരുന്നത്. സലിംരാജിന്റെ ഭാര്യ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലേക്ക് ഡെപ്യൂട്ടേഷനില്‍ എത്തിയതാണ് ഭൂമി തട്ടിപ്പിന് സഹായകരമായതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: