സൂറിച്ച്: ഫിഫയുടെ പുതിയ റാങ്കിംഗ് പട്ടികയില്‍ നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജര്‍മ്മനിയാണ് രണ്ടാം സ്ഥാനത്ത്. അര്‍ജന്റീന, കൊളംബിയ, പോര്‍ച്ചുഗല്‍ എന്നിവര്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനം നിലനിര്‍ത്തി. ആദ്യ പത്ത് സ്ഥാനക്കാര്‍ക്കും മാറ്റമില്ല. ഈജിപ്താണ് റാങ്കിംഗില്‍ ഏറെ നേട്ടമുണ്ടാക്കിയത്. പത്ത് സ്ഥാനം മെച്ചപ്പെടുത്തിയ അവര്‍ 31-ാം സ്ഥാനത്താണ്. ഈവര്‍ഷത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ബ്രസീല്‍ പത്താം റാങ്കിലാണ്.
അതേസമയം ഇന്ത്യ രണ്ട് സ്ഥാനം താഴോട്ടിറങ്ങി 156-ാം സ്ഥാനത്തായി. കഴിഞ്ഞ നവംബറില്‍ ഇന്ത്യ ഫിഫ റാങ്കിംഗില്‍ 148-ാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ റാങ്കിംഗില്‍ ഇന്ത്യ 154-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. ഏഷ്യയില്‍ ഇന്ത്യ മുപ്പത്തിയൊന്നാം സ്ഥാനത്താണ്. ഇറാന്, ജപ്പാന്, കൊറിയ, ഓസ്ട്രേലിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. അമേരിക്ക മൂന്ന് സ്ഥാനം പിന്നോട്ടായി 38-ാം റാങ്കിലാണിപ്പോള്‍. ആദ്യ പത്ത് റാങ്കുകാര്‍: 1. സ്പെയിന്, 2. ജര്‍മ്മനി, 3. അര്‍ജന്റീന, 4. കൊളംബി, 5. പോര്‍ച്ചുഗല്‍, 6. ഉറുഗ്വേ, 7. ഇറ്റലി, 8. സ്വിറ്റ്സര്‍ലാന്റ്, 9. നെതര്‍ലാന്റ്, 10. ബ്രസീല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: