പാലക്കാട്: പാലക്കാടിന്റെ ഉച്ചവെയിലിന് ഇനി ഏഴു നാള് കലാഗോപുരം കുടപിടിക്കും. നെല്ലറയുടെ വളക്കൂറുള്ള മണ്ണില്‍, മന്ത്രങ്ങള്‍ ഉതിര്‍ന്നു വീഴുന്ന ഭൂമിയില്‍, കോലമെഴുതുന്ന അഗ്രഹാരങ്ങളുടെ ഇടവഴികളില്‍ ഇനി ഏഴുവര്ണങ്ങള് ചാര്‍ത്തുന്ന കലയുടെ വിശേഷങ്ങള്‍.
ഇത് കൗമാര കലോത്സവം, പാലക്കാടന്‍ കാറ്റിന്റെ വശ്യതയില്‍ ഇളകിയാടുന്ന പനയോലകള്‍ കലാമാമാങ്കത്തിെന്റ തോരണങ്ങളാകും. ഏഴു രാപ്പകലുകള്‍ ഈനാട്,നാട്ടിടവഴികള്‍, നാല്കവലകള്, അവരുടെ പതിവു ചിട്ടവട്ടങ്ങള്‍ എല്ലാം കലാവിശേഷങ്ങള്ക്കു മാറ്റിവയ്ക്കുകയായ്.
കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കപ്പ് നെല്ലറയുടെ നാട്ടിലെത്തിയതോടെ പാലക്കാട് കലോത്സവ ലഹരിയിലേക്ക് വഴിമാറി കഴിഞ്ഞു. നാളെ ഉച്ചക്ക് നഗരിയെ വര്‍ണ്ണാഭമാക്കി നടക്കുന്ന സാംസ്ക്കാരിക ഘോഷയാത്രയോടെ എഷ്യയിലെ എറ്റവും വലിയ കലാ മാമാങ്കത്തിന് പാലക്കാട് വര്‍ണ്ണക്കുട ചൂടും.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: