കൊല്‍ക്കത്ത: ബംഗാള്‍ സിനിമയുടെ രാജ്ഞി സുചിത്ര സെന്‍ ഓര്‍മ്മയായി. 82 വയസായിരുന്നു. ബംഗാള്‍ സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ മൂന്ന് ദശകം നിറഞ്ഞുനിന്ന സുചിത്രയുടെ മരണത്തോടെ സിനിമാ ലോകത്തിന് ഒരു അഭിനയ പ്രതിഭയെയാണ് നഷ്ടമായത്. ഹൃദയാഘാതം മൂലം ഇന്നലെ രാവിലെ 8 30ന് കൊല്‍ക്കത്തയിലെ ബെല്ലി വ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം.
1952 ല്‍ ചിത്രീകരിച്ച ഷീഷ് കോത്തായി എന്ന ബംഗാളി സിനിമയിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. ബോക്സ് ഓഫീസില്‍ വന്‍ വിജയമായ ിരുന്ന ഷരേ ഛൗട്ടൂര് എന്ന ചിത്രത്തിലൂടെ ഉത്തം കുമാര്‍ സുചിത്ര സെന്‍ താരജോടികള്‍ ഉദയംകൊണ്ടു. 1953 മുതല്‍ 1975 വരെ 50 ചിത്രങ്ങളില്‍ ഇവര്‍ താരജോടികളായി അഭിനയിച്ചു. 1963 ല്‍ മോസ്കോയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെച്ച് സാത്ത് പാക്കി ബാന്ധാ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്ന് പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ അഭിനേത്രിയാണ് സുചിത്ര സെന്‍. 1972 ല്‍ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്കി ആദരിച്ചു. 1974 ല്‍ ആന്ധി എന്ന ചിത്രത്തിന് സുചിത്രക്ക് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2005 ല്‍ ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് നിരസിച്ചു. ആരാധകരെ കാണുന്നതിലുള്ള വൈമനസ്യമായിരുന്നു അവാര്‍ഡ് നിരസിച്ചതിനു പിന്നില്‍. സെന്‍ എന്തുകൊണ്ട് പൊതുജനങ്ങളെ ഭയന്നു എന്നത് അവരുടെ മരണശേഷവും അവ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: